വിതുമ്പുന്നെന്‍ മനം കണ്ണാ;
വിരഹം സഹിക്കാന്‍ ആകാതെ.
നിന്നിലലിഞ്ഞ് ഭജനകള്‍ പാടാന്‍;
മീരയായ് പിറവി കൊണ്ടെങ്കില്‍.
കാര്‍മേഘാവൃതമാം എന്‍ മനവാനില്‍;
പ്രകാശപൊന്നൊളി പടര്‍ത്തിയതും നീ.
ആ നിന്നിലേക്കെന്നെ ആവാഹിച്ചെങ്കില്‍;
എന്നൊരു മാത്ര കൊതിച്ചു പോകുന്നു.
നീയാം സാന്നിധ്യമില്ലാതാവില്ലെ -
നിക്കിനി നിമി നേരം പോലും,
നിന്‍ ചിന്തകളാം ഉദ്യാനത്തിലലയുന്നു
സ്വപ്നാടകയെപോലെ എന്നും ഈ ഞാന്‍.
മീര പാടുന്നു..
ReplyDelete..മിഴികളിൽ നിന്നും മായ്ച്ച മഷിയിൽ നിന്നൊരു
ശ്യാമ വിമുക്തി വിഗ്രഹം ഉയിരെടുക്കുവോളം
രചന: സച്ചിദാനന്ദന്‍
ആശംസകള്‍...