Monday, March 26, 2012

കുഞ്ഞി(അവസാന ഭാഗം)

By: mind waverings On: 11:31 AM
  • Share Post

  • വര്‍ഷങ്ങള്‍ പറന്നകന്നു.ഞാന്‍ കോളേജ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു.കത്തുകളിലൂടെ അപ്പോഴും ഞങ്ങള്‍ തമ്മിലുള്ള ബന്ധം നിലനിന്നു. ഓഫീസില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ഞാന്‍ അവളെ അറിയിക്കുമായിരുന്നു.അതുപോലെ അവള്‍ ഭര്‍തൃഗൃഹത്തില്‍ ഓരോ ചെറു സംഭവങ്ങളും.അമ്മായി അവള്‍ക്കു വാങ്ങി കൊടുത്ത പുതിയ സാരിയുടെ ഭംഗി മുതല്‍ ഭര്‍ത്താവ് വിവാഹ വാര്‍ഷികത്തിന് അവള്‍ക്കു സമ്മാനിച്ച മോതിരത്തിന്റെ വിവരം വരെ.

    എന്റെ വിവാഹം കഴിഞ്ഞു മൂന്നാം വര്‍ഷം ആദ്യ മകന്‍ പിറന്നു.കുഞ്ഞിനെ കാണാന്‍ വന്ന കുഞ്ഞി അതിയായ സന്തോഷത്തിലായിരുന്നു.കുഞ്ഞിനെ കയ്യില്‍ വെച്ച് കൊനജിച്ചുഅവള്‍ മണിക്കൂറുകളോളം ഇരുന്നു.കുഞ്ഞുങ്ങളെ അത്രമേല്‍ ഇഷ്ട്ടമായിരുന്നു അവള്‍ക്ക്‌.

    ദൌര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍ എന്റെ കുഞ്ഞിക്കു വിവാഹം കഴിഞ്ഞു വര്‍ഷം എട്ടായിട്ടും കുട്ടികള്‍ ഉണ്ടായില്ല.അതില്‍ അവള്‍ക്ക്‌ അതിയായ വേദനയുണ്ടായിരുന്നു.അതിന്റെ പേരില്‍ ഒരു ചെറു നോട്ടം കൊണ്ട് പോലും അവളുടെ ഭര്‍തൃവീട്ടുകാര്‍ അവളെ നോവിച്ചിരുന്നില്ല.

    ആയിടെയാണ് കുഞ്ഞിയുടെ ഭര്‍ത്താവിന്റെ ജോലി നഷ്ട്ടമായി നാട്ടില്‍ തിരിച്ചെത്തിയത്‌.ഒപ്പം ചെറുതല്ലാത്ത കടബാദ്ധ്യതയും.ഇടത്തരം കുടുംബം ആയിരുന്നു അവരുടേത്.
    കുഞ്ഞിയുടെ പപ്പ വിവാഹ സമയത്ത് അവള്‍ക്ക്‌ കൊടുക്കാം എന്നെറ്റിരുന്ന സ്വത്തുക്കള്‍ അത് വരെ അവള്‍ക്ക്‌ കൊടുത്തിരുന്നില്ല.അതാരും ആവശ്യപ്പെട്ടിരുന്നില്ലാ താനും.പക്ഷെ അപ്പോഴത്തെ സാമ്പത്തിക പരുങ്ങല്‍ കണ്ടു കുഞ്ഞി ധൈര്യം സംഭരിച്ചു പപ്പയോട്സ്വത്ത് ആവശ്യപ്പെട്ടു.പക്ഷെ ആ മനസ്സലിവില്ലാത്ത മനുഷ്യന്‍ സ്വത്ത് അവള്‍ക്ക്‌ വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല.ആ വഴിയും അടഞ്ഞതില്‍ അവള്‍ വളരെ അധികം ദുഖിച്ചു.

    അവളുടെ ഭര്‍ത്താവ് കൂലി പണിക്കു പോകാന്‍ തുടങ്ങി.പ്രാരാബ്ധങ്ങല്‍ക്കിടയിലും അവര്‍ക്ക് സ്നേഹത്തിന് ദാരിദ്ര്യം നേരിട്ടിരുന്നില്ല.
    ഒരു ദിവസം രാവിലെ ഞാന്‍ ഓഫീസില്‍ ആയിരിക്കുമ്പോള്‍ അമ്മയുടെ ഫോണ്‍ വന്നു.കുഞ്ഞി മഞ്ഞപ്പിത്തം ബാധിച്ചു മെഡിക്കല്‍ കോളേജില്‍ ആണെത്രെ.അമ്മയെയും കൂട്ടി ഉടനടി ആശുപത്രിയില്‍ എത്തി.ചെല്ലുമ്പോള്‍ കണ്ട കാഴ്ച ചേതനയറ്റ അവളുടെ ശരീരം മോര്‍ച്ചറിയിലേക്ക് കൊണ്ട് പോകുന്നതാണ്.ഒന്നേ നോക്കിയുള്ളൂ അതോടെ എന്റെ ബോധം മറഞ്ഞു.

    ബോധം വന്നപ്പോഴേക്കും അവള്‍ ഓര്‍മ്മയായി കഴിഞ്ഞിരുന്നു.അപ്പോഴാണ്‌ നടുക്കുന്ന ആ സത്യം ഞാന്‍ അറിഞ്ഞത്.അവള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെത്രേ,വിഷം കഴിച്ച്.
    കുട്ടിക്കാലം മുതലുള്ള ഓരോ സംഭവങ്ങള്‍ എന്റെ മനസ്സിലൂടെ പിന്നെയും പിന്നെയും മിന്നി മറഞ്ഞു.അവള്‍ മരിക്കുന്നതിനു രണ്ടാഴ്ച മുന്‍പൊരു ദിവസം എന്നെ കാണാന്‍ വന്ന കാര്യം ഞാന്‍ ഓര്‍ത്തു പോയി.ആരുടെയോ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം അവളും ഭര്‍ത്താവും ഒപ്പമായിരുന്നു ആ ഞായറാഴ്ച വീട്ടിലേക്കു വന്നത്.കുട്ടികള്‍ക്കൊപ്പം അവളും ഒരു കുട്ടിയായി ഏറെ നേരം കളിച്ചു.
    സദ്യ കഴിഞ്ഞു വന്നതിനാല്‍ ഞാനവളെ ആഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചില്ല.അതവള്‍ക്ക്‌ വിഷമമായി.അവള്‍ തനിയെ ചോറ് വിളമ്പി എന്റെ കയ്യില്‍ തന്നു.എന്നോട് ഉരുളയാക്കി അവളുടെ വായില്‍ വെച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു.അത് കഴിച്ച് തീരുവോളം കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു അവളുടെ കണ്ണില്‍ നിന്നും.

    പ്പോള്‍ അവള്‍ നേരത്തെ തീരുമാനിചിരുന്നതാണോ അത് .അവള്‍ക്ക്‌ അന്നെന്നോട്ഒരുവാക്ക്പറയാമായിരുന്നില്ലേ,എന്നാലാകുന്ന രീതിയില്‍ ഞാന്‍ അവളെ സമാധാനിപ്പിക്കുമായിരുന്നില്ലേ..അവള്‍ മരിച്ചു മൂന്നാം നാള്‍ അവള്‍ അവസാനമായെഴുതിയ കത്തെനിക്ക് ലഭിച്ചു.അതിന്റെ ഉള്ളടക്കം ഇതായിരുന്നു.

    എന്റെ പ്രിയപ്പെട്ട വാവേ(അവള്‍ എന്നെ വിളിച്ചിരുന്നത്‌ വാവ എന്നായിരുന്നു )
    നീ ഒരിക്കലും എന്നോട് പൊറുക്കില്ലെന്ന് എനിക്കറിയാം.എന്നാലും നിന്റെ കുഞ്ഞിക്കിനിയും വയ്യ ഒന്നും സഹിക്കാന്‍.സ്നേഹിക്കുന്നവര്‍ക്ക് വേദനമാത്രം നല്‍കുന്ന നശിച്ച ഒരു ജന്മമായി ഞാന്‍ അവസാനിച്ചോട്ടെ.എന്റെ സ്നേഹവാനായ ഭര്‍ത്താവിനു ഒരു കുഞ്ഞിനെ പോലും കൊടുക്കാന്‍ കഴിയാഞ്ഞ പാഴ്ജന്മം.പപ്പയുടെ അടിച്ചമര്‍ത്തലില്‍ വളര്‍ന്ന എനിക്ക് ആത്മവിശ്വാസം തീരെയില്ലാതായത് അതിശയമല്ലല്ലോ.എന്റെ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ ഒരു സമസ്യക്ക് പോലും ആശ്വാസമേകാന്‍ എനിക്ക് ജന്മം തന്ന ആ മനുഷ്യനായില്ലല്ലോ.നിനക്ക് തോന്നും ഞാന്‍ പൊട്ടത്തരമാണ് കാണിച്ചതെന്ന് ,അല്ലെ..പക്ഷെ ഇതാണ് വാവേ എന്റെ ശരി.എന്നോട് ക്ഷമിക്കൂ
    എന്ന് നിന്റെ മാത്രം കുഞ്ഞി
    (അവസാനിച്ചു )

    എന്റെ കുഞ്ഞി(2)

    By: mind waverings On: 11:25 AM
  • Share Post

  • ചുരിദാര്‍ ധരിക്കാന്‍ കുഞ്ഞിക്ക് അതിയായ മോഹമായിരുന്നു.അവള്‍ടെ പപ്പ അതിനനുവദിച്ചിരുന്നില്ല.പെണ്‍കുട്ടികള്‍ ഹാഫ് സാരീ മാത്രമേ ആ പ്രായത്തില്‍ ധരിക്കാവൂ എന്നായിരുന്നൂ അയാള്‍ടെ ന്യായം.
    ഞാന്‍ ഫാഷന്‍ ഡ്രെസ്സുകള്‍ ധരിക്കുമ്പോള്‍ അവള്‍ ആശയോടെ നോക്കുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്.
    ഒരിക്കല്‍ ഞാനവള്‍ക്ക് ഒരു ജോഡി ചുരിദാര്‍ സമ്മാനിച്ചിരുന്നു.പപ്പയെ പേടിച്ചു അതവള്‍ ഒരിക്കലും ധരിച്ചില്ല.അവള്‍ടെ വാസന സോപ്പിന്റെ മണമുള്ള പെട്ടിയില്‍ പോന്നു പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് ഒരിക്കല്‍ ഞാന്‍ കണ്ടു.

    അവള്‍ക്കു ചുരിദാര്‍ ധരിക്കാനുള്ള അവസരമായി എന്റെ വിവാഹം.അവള്‍ടെ പപ്പ പങ്കെടുക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് മനോഹരമായ ഒരു ചുരിദാര്‍ ഞാന്‍ അവള്‍ക്കായി വാങ്ങി.അതണിഞ്ഞു വന്ന അവള്‍,എന്ത് സുന്ദരിയായിരുന്നെന്നോ?

    വിവാഹത്തില്‍ പങ്കെടുത്ത എല്ലാ പേരുടെയും കണ്ണിലുണ്ണിയായി അവള്‍ പാറി നടന്നു.
    വിവാഹം കഴിഞ്ഞു പിറ്റേ ദിവസം അവള്‍ തിരികെ പോയി.ഞാന്‍ പുതിയ ജീവിതത്തിലേക്കും.വീട്ടില്‍ നിന്ന് അകലെയായിരുന്നു ഭര്‍തൃഗൃഹം എന്നത് കൊണ്ട് കുഞ്ഞിയെ കാണുന്നത് തന്നെ വല്ലപ്പോഴുമായി.പിന്നെയും കത്തുകള്‍ മാത്രമായി ഏക ആശ്രയം.

    എന്റെ വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ അവളുടെയും വിവാഹം നിശ്ചയിച്ചു.ഗള്‍ഫ്‌കാരനായിരുന്നു വരന്‍.അച്ഛനമ്മമാര്‍ക്കുള്ള ഏക മകന്‍ .എനിക്ക് വളരെ സന്തോഷമായി.എന്റെ കുഞ്ഞിക്ക് സന്തോഷമുള്ള ഒരു ജീവിതം കിട്ടുമല്ലോ.

    അവളുടെ വിവാഹ തലേന്നേ ഞാന്‍ അവള്‍ക്കൊപ്പം ഉണ്ടായിരുന്നു.തലേ രാത്രി ഞാനാണ് അവളുടെ കയ്യില്‍ മൈലാഞ്ചി ചാര്‍ത്തി കൊടുത്തത്.അന്ന് നേരം വെളുക്കുന്നത്‌ വരെ ഞങ്ങള്‍ ഓരോ കാര്യം പറഞ്ഞിരുന്നു.ഇനി അത് പോലൊരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് അന്ന് ഞങ്ങള്‍ ഓര്‍ത്തതേയില്ല.
    അവളുടെ വിവാഹത്തിനു ചമയിച്ചത് ഞാനായിരുന്നു.എന്ത് ഭംഗിയായിരുന്നു അവളെ കാണാന്‍.എനിക്കവളെ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല.
    എന്റെ കുഞ്ഞി ഭാഗ്യവതിയായിരുന്നു.അവളുടെ മനസ്സ് പോലെ തന്നെ വളരെ സന്തോഷപ്രദമായ ഒരു ജീവിതം അവള്‍ക്കു ലഭിച്ചു.വളരെ സ്നേഹസമ്പന്നരായിരുന്നു അവളുടെ ഭര്‍തൃവീട്ടുകാര്‍.ആ വീട്ടില്‍ അവളൊരു രാജകുമാരിയായി വാണു.

    വിവാഹം കഴിഞ്ഞു മൂന്നാം മാസം അവളുടെ ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് മടങ്ങി. ആ വിഷമം അറിയിക്കാതെ അവളെ സ്നേഹിക്കാന്‍ മത്സരിച്ചു അവളുടെ അമ്മായി അമ്മയും അമ്മായി അച്ഛനും.
    അവര്‍ക്കവള്‍ മരുമകള്‍ ആയിരുന്നില്ല മകള്‍ തന്നെയായിരുന്നു.സ്വന്തം വീട്ടില്‍ നിന്ന് അവള്‍ക്കൊരിക്കലും ലഭിച്ചിട്ടില്ലാത്ത സ്നേഹവും സന്തോഷവും അവള്‍ക്കവിടെ ആവോളം ലഭിച്ചു.എന്നിട്ടും എന്തിനാണവള്‍ .........?
    ( തുടരും )

    പനിക്കൊള്

    By: mind waverings On: 8:46 AM
  • Share Post

  • തൊണ്ട വരണ്ടുണങ്ങുന്നു;
    ദേഹമാകമാനം പൊള്ളുന്നു തീച്ചൂടാല്‍,
    സഹാറാ മരുഭൂമി തുല്യം.

    വെള്ളം വറ്റി വിണ്ടു കീറിയ,
    നദീതടം പോലെ ചുണ്ടുകള്‍;

    ഹിമാലയക്കുളിര് പോലെ,
    വിറച്ചു തുള്ളുന്നാകമാനം.

    ഉള്ളിന്നുള്ളിലെ പനിക്കോള് ;
    ആരറിവാന്‍?

    കലികാലം

    By: mind waverings On: 8:40 AM
  • Share Post

  • അംബരചുംബികള്‍ ഉയര്‍ന്നു വളര്‍ന്നു,
    അമ്പതു നിലയായ്‌ അംബരം മുത്തി;
    പണ്ട് പിതാമഹര്‍ ചോരയൊഴുക്കി,
    സ്വപ്നം കൊയ്തൊരു മണ്ണിതിലായ്.

    വയലേലകളെ നികത്തീട്ടിവിടെ,
    ഫ്ലാറ്റിന്‍ കൃഷി തകൃതിയായ്;
    അരിയുണ്ണാനായ് കാത്തിരിപ്പാം,
    അയല്‍ക്കാര്‍ തന്‍ കനിവിന്നായ്.

    കൃഷി നടത്താമെന്ന് നിനച്ചാല്‍ തന്നെ,
    കൃഷി പണിക്കാര്‍ ഇന്നില്ല;
    എല്ലാപേരും വൈറ്റ്കോളര്‍ തന്‍,
    ഫാനുകളായി മഹാ കഷ്ടം.

    നാടന്‍ പച്ചകറികള്‍ ചേര്‍ന്ന,
    കാളന്‍ അവിയല്‍ ഇത്യാദി;
    സ്വപ്നങ്ങളില്‍ മതി ഇനിയവയെല്ലാം,
    വരണം അവയും അയല്‍ നിന്നും.

    തെങ്ങിന് വന്നു മണ്ഡരി ബാധ,
    പകരം തഴച്ചു റബ്ബറുകള്‍;
    പോക്കറ്റിന്‍ കിലുക്കം കൂട്ടിയ റബ്ബര്‍,
    കേര വില റോക്കെറ്റ്‌ ഏറി പോയ്‌.

    എന്‍ഡോസള്‍ഫാന്‍ നിറഞ്ഞൊരു കൃഷികള്‍,
    കര്‍ഷകവായ്പകള്‍ കൊലച്ചതിയായ്;
    കര്‍ഷകരോ തന്‍ സ്വപ്നങ്ങളെ ,
    ഫ്യൂരിടാനില്‍ തീര്‍ത്തോതുക്കി.

    തെങ്ങും കവുങ്ങും മാവും പ്ലാവും,
    നെല്ലും വാഴയും നിറഞ്ഞൊരു നമ്മുടെ നാടിനെ;
    കാണാന്‍ ഉള്ളൊരു ഭാഗ്യം വല്ലതും,
    ഇനിയുണ്ടാവുമോ ഭഗവാനെ.....!!!!!

    Thursday, March 22, 2012

    നാന്‍സി ചരിതം അവസാനിക്കുന്നു(8)

    By: mind waverings On: 9:05 AM
  • Share Post

  • രമേശ്‌ എവിടെ? രമേശ്‌ കൊണ്ട് പോയ മകന് എങ്ങനെ മുറിവ് സംഭവിച്ചു?

    എന്‍റെ സംശയങ്ങള്‍ മനസ്സിലാക്കിയാകണം അപ്പന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.ബൈക്കില്‍ പോയ രമേഷിന്റെ നിയന്ത്രണം തെറ്റി തെന്നി മറിഞ്ഞു.ഭാഗ്യമാവാം കുഞ്ഞിനു ചെറിയ പരിക്കേ ഉണ്ടായിരുന്നുള്ളൂ.പക്ഷെ രമേഷിനാകട്ടെ തലയടിച്ചു വീണു നല്ല പൊട്ടല്‍ ഉണ്ടായി അബോധാവസ്ഥയില്‍ ആ ആശുപത്രിയില്‍ തന്നെ ഐ സി യു വില്‍ ഉണ്ടെത്രെ.

    പക്ഷെ അത് കേട്ടിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.എന്‍റെ മനസ്സ് കല്ലായോ?

    ഒരായുസ്സില്‍ ഒരു സ്ത്രീ സഹിക്കാവുന്നതില്‍ ഏറെ ഞാന്‍ ഇത്ര നാളുകള്‍ക്കുള്ളില്‍ അനുഭവിച്ചു കഴിഞ്ഞു.ഇനി എനിക്കാവില്ല.രമേഷിന് രമേഷിന്റെ വഴി എനിക്ക് എന്‍റെയും.എന്‍റെ മകനെ നല്ല രീതിയില്‍ വളര്‍ത്താന്‍ വേണ്ടി ഞാന്‍ ധൈര്യം ആര്‍ജ്ജിച്ചാലേ കഴിയുകയുള്ളൂ.രമേഷിനോടോപ്പമാണ് തുടര്‍ജീവിതമെങ്കില്‍ അത് ഞാന്‍ എന്‍റെ മകനോട്‌ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും.

    രമേഷിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഞാന്‍ അപ്പനോട് അപേക്ഷിച്ചു കാരണം അവന്‍ എന്‍റെ മകന്റെ അച്ഛനാണല്ലോ.നാളെ ഒരു നാള്‍ എന്‍റെ മകന്‍ എന്‍റെ മുന്നില്‍ വന്നു നിന്ന് എന്നോട് ചോദിക്കരുതല്ലോ അമ്മ എന്തിനാണ് എന്‍റെ അച്ഛനെ മരണത്തിനു വിട്ടു കൊടുത്തതെന്ന്.

    രമേഷിനെ ഒരു വട്ടം പോലും ഞാന്‍ ചെന്ന് കണ്ടില്ല.ഇനി ഞാന്‍ അവനുമായി ഒരു ബന്ധവും ആഗ്രഹിച്ചില്ല.അവന്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ അനേക അവസരങ്ങള്‍ ഞാന്‍ കൊടുതതായിരുന്നില്ലേ.എന്‍റെ സ്നേഹത്തിന്റെ വില ഇടിച്ചത് അവന്‍ തന്നെയല്ലേ.ഇനി ഇല്ല അവന്‍ എന്‍റെ ജീവിതത്തില്‍.

    ഒരു മാസത്തെ ചികിത്സയില്‍ രമേഷിന് ഭേദമായി.അപ്പന്‍ തന്നെ എല്ലാ ചിലവും വഹിച്ചു.

    ഡിസ്ചാര്‍ജ് ആയ അവന്‍ നേരെ വീട്ടിലേക്കാണ് വന്നത്.ആ വീട് അപ്പന്‍ എന്‍റെയും രമേഷിന്റെയും  പേരില്‍ ആയിരുന്നു വാങ്ങിയിരുന്നത്,ആ വീട് അവന് വിട്ടു കൊടുത്തു അവിടുന്ന് പോകാന്‍ ഞാന്‍ തീരുമാനിച്ചു.

    എന്‍റെ തീരുമാനം അവന് ഒരു ആഘാതമായി.പക്ഷെ അതെനിക്കറിയേണ്ട കാര്യമില്ലല്ലോ.അവന്‍റെ ന്യായീകരണങ്ങള്‍ ഞാന്‍ ചെവിയോര്‍ത്തില്ല.ഞാന്‍ മകനെയും കൂട്ടി അപ്പനൊപ്പം ദുബായ്ക്ക് പോയി. 
     ദുബായിലേക്ക് അപ്പനോപ്പം പോയെങ്കിലും എന്റെ മനസ്സ് രമേശിനൊപ്പം ആയിരുന്നു.ജീവിതം വെറുത്ത ഒരവസ്ഥ.അവസാനിപ്പിച്ചാലോ എന്ന് പോലും പലപ്പോഴും തോന്നിപ്പോയി.പക്ഷെ എന്റെ മകന്‍,അവന്റെ കുഞ്ഞു മുഖം എന്നെ നിസ്സഹായയാക്കി.ആരുടെയോ പാപത്തിന് അവന് ശിക്ഷ കൊടുക്കേണ്ടതുണ്ടോ?

    ഉറക്ക ഗുളിക ആയിരുന്നു എന്റെ ഏക ആശ്രയം എല്ലാം മറക്കാന്‍.,അതിന്റെ ദൂഷ്യ വശങ്ങള്‍ അറിഞ്ഞു കൊണ്ട് തന്നെ.പതിയെ പതിയെ മനസ്സ് നോര്‍മല്‍ ആയി തുടങ്ങി.ജീവിതം ജീവിച്ചു തന്നെ തീര്‍ക്കണമല്ലോ.

    അപ്പന്റെ ശ്രമഫലത്താല്‍ അവിടെ ഒരാശുപത്രിയില്‍ എനിക്ക് ജോലി ലഭിച്ചു.മകനെ അവിടെ സ്കൂളില്‍ ചേര്‍ത്തു.ഇതിനിടെ ഞാന്‍ മെഡിസിനില്‍ എം,ഡി.ചെയ്തു.ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്.

    അത് കഴിഞ്ഞു ദുബായില്‍ നല്ല ശമ്പളമുള്ള ജോലിയും ലഭിച്ചു.ജീവിതത്തിനു എന്തെങ്കിലും അര്‍ഥം നല്‍കണമെന്ന എന്റെ ആഗ്രഹം എന്റെ ജന്മഗ്രാമത്തില്‍ ഒരു ആശുപത്രിയായി രൂപപ്പെട്ടു.

    രമേഷിന്റെ അമ്മയുടെ ഓര്‍മ്മക്കായിരുന്നു ആ സ്ഥാപനം.ആ അമ്മ അത്രമേല്‍ എന്നെ സ്നേഹിച്ചിരുന്നു.അതൊരിക്കലും എനിക്ക് മറക്കാന്‍ കഴിയുന്നതല്ലല്ലോ.അശരണര്‍ക്കും ദരിദ്രര്‍ക്കും സൗജന്യചികിത്സ നല്‍കി.ആത്മാര്‍ഥതയുള്ള സ്ടാഫ്ഫുകള്‍.ശമ്പളത്തെക്കാള്‍  കര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍.അത് വന്‍ വിജയമായി.അതിനോടനുബന്ധമായി അനാഥര്‍ക്കു ഒരാലയവും പണിതു.

    ഇന്ന് അവരൊക്കെയാണ് എന്റെ ലോകം.വര്‍ഷം പലതു കഴിഞ്ഞു.എന്റെ മകന്‍ ഇപ്പൊ എം,ബി.ബി,എസ്.അവസാന വര്‍ഷ വിദ്ധ്യാര്‍തിയാണ്.രമേഷിനെ കുറിച്ച് ഞാന്‍ പിന്നെ തിരക്കിയില്ല.(ഞാന്‍ ക്രൂരയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും അല്ലെ..).എവിടെ ആയാലും അദ്ദേഹം നന്നായി ഇരിക്കട്ടെ.അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഞങ്ങളുടെ മകന്‍ മുന്നിലുള്ളപ്പോള്‍ മറവി എങ്ങനെ സാധ്യമാകും.

    ഒരുനാള്‍ ഞങ്ങളെ തിരക്കി അദ്ദേഹം വരുമെങ്കില്‍ ഞാന്‍ സ്വീകരിക്കുമോ..ആവോ അറിയില്ലാ..ഏതായാലും ഇപ്പോഴത്തെ ഈ ജീവിതത്തില്‍ ഞാന്‍ സംതൃപ്തയാണ്.ദൈവം ഈ സംതൃപ്തിയും സമാധാനവും സന്തോഷവും എന്നേക്കും നിലനിര്‍ത്തി തരട്ടെ എന്ന് മാത്രമാണ് ഇന്നെന്റെ പ്രാര്‍ത്ഥന 

                                                                         (അവസാനിച്ചു)

    നാന്‍സി ......തുടര്‍ക്കഥ (7)

    By: mind waverings On: 9:01 AM
  • Share Post

  • രമേശ്‌ പലരോടും മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി കടം വാങ്ങാന്‍ തുടങ്ങി.കടങ്ങള്‍ പെരുകി.

    അമ്മയുടെ മരുന്ന് മുടങ്ങി,അസുഖം മൂര്‍ച്ചിച്ചു.എന്ത് ചെയ്യണം എന്നറിയാന്‍ വയ്യാത്തോരവസ്ഥ.കുഞ്ഞ് വിശന്ന് തളര്‍ന്ന് അവന്‍റെ കണ്ണീര്‍ വറ്റി.

    ഒരു രാത്രിയില്‍ അമ്മ അന്ത്യയാത്രയായി.അതോടെ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു.

    രമേശ്‌ എപ്പോഴൊക്കെയോ വീട്ടിലേക്കു വരികയോ പോവുകയോ ചെയ്തിരുന്നു.പലപ്പോഴും ദിവസങ്ങളോളം അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല.

    കടക്കാര്‍ ശല്യം ചെയ്തു തുടങ്ങി.അവര്‍ പലപ്പോഴും വീടിനു മുന്നില്‍ വന്നു പുലഭ്യങ്ങള്‍ പറഞ്ഞു.പലര്‍ക്കും എന്റെ മേല്‍ ആയിരുന്നു കണ്ണ്.സൗന്ദര്യം പെണ്ണിന് ശാപമാണല്ലോ പലപ്പോഴും.താമസിച്ചിരുന്ന വീട് വരെ കടക്കെണിയില്‍ പെട്ട് ജപ്തിയില്‍ ആയി.തലയ്ക്കു മുകളിലെ ആ ആശ്രയവും നഷ്ട്ടപ്പെട്ടു.

    ആരൊക്കെയോ പറഞ്ഞു അപ്പന്‍ വിവരങ്ങളൊക്കെ അറിഞ്ഞു.അന്ന് തന്നെ അപ്പനും സഹോദരനും നാട്ടിലെത്തി.എന്‍റെ അവസ്ഥയില്‍ അവര്‍ വളരെ അധികം വേദനപ്പെട്ടു.എല്ലാം ഉപേക്ഷിച്ചു കുഞ്ഞിനേയും കൂട്ടി അവര്‍ക്കൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടു.പക്ഷെ എനിക്ക് ആകുമോ അതിന്?രമേഷിനെ വെറുക്കാന്‍ എനിക്ക് ഒരിക്കലും ആകില്ല.എന്നെങ്കിലും പഴയ രമേശ്‌ ആയി തിരികെ വരും എന്നാ ഒരേ ഒരു പ്രതീക്ഷ  മാത്രമായിരുന്നു എന്നെ മുന്നോട്ടു നയിച്ചിരുന്നത്.

    അപ്പന്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു വീട് വാങ്ങി തന്നു.കുഞ്ഞിനെ ഓര്‍ത്തു എനിക്കെന്‍റെ ദുരഭിമാനം പണയം വെയ്ക്കേണ്ടി വന്നു.

    അപ്പനും ആങ്ങളയും പലയിടത്തും തിരക്കി ഒടുവില്‍ ഒരു കൂട്ടുകാരനൊപ്പം ഒരു ബാറില്‍ വെച്ച് കണ്ടെത്തി.അപ്പന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു.

    പിറ്റേ ദിവസം രമേഷിന് ബോധം വന്നപ്പോള്‍ അപ്പന്‍ വളരെ സ്നേഹപൂര്‍വ്വം ഉപദേശിച്ചു.അവനു നല്ലൊരു ജോലി ഗള്‍ഫില്‍ ശരിയാക്കി കൊടുക്കാമെന്നും അപ്പന്‍ ഏറ്റു.

    രമേശ്‌ ഇനി ദുസ്സ്വഭാവം ആവര്‍ത്തിക്കില്ലാ എന്ന് ആണയിട്ടു.അന്നത്തെ ദിവസം വളരെ സന്തോഷമായി കടന്നു പോയി.ഉച്ചക്ക് എല്ലാവരും ഒന്നിച്ചിരുന്ന് ഊണ് കഴിച്ചു കളി തമാശകളുമായി.വളരെ നാള്‍ കൂടി എന്‍റെ കണ്ണീര്‍ തോര്‍ന്നു കിട്ടിയ ഒരു ദിവസം.ജീവിതത്തിലേക്ക് പൂക്കാലം തിരികെ വന്നു അണയുകയാണോ?അതോ വെറും ഒരു മരീചിക കാട്ടി എന്നെ കളിയാക്കുന്നതോ?

    രണ്ട് ദിവസങ്ങള്‍ വളരെ സന്തോഷകരമായി കടന്നു പോയി.രമേശ്‌ പുറത്തേക്കു പോയതേയില്ല.കുഞ്ഞിനൊപ്പം കളിച്ചും ചിരിച്ചും പഴയ രമേശ്‌ ആയി മാറിയത് പോലെ.കുഞ്ഞും അച്ഛനെ അടുത്ത് കിട്ടിയതില്‍ ആഹ്ലാദവാനായിരുന്നു.അപ്പനും സന്തോഷമായി.

    മൂന്നാമത്തെ ദിവസം ഉച്ചയൂണിനു ശേഷം അത്യാവശ്യമായി ഒരു സുഹൃത്തിനെ കണ്ടു ഉടന്‍ മടങ്ങി വരാം എന്നെനിക്കു വാക്ക് തന്നു അദ്ദേഹം പുറത്തേക്കു പോയി.പക്ഷെ രാത്രി ആയിട്ടും കണ്ടില്ല.എന്നുള്ളില്‍ ആശങ്ക  ഏറി.അപ്പനും അന്നേരം വീട്ടില്‍ ഉണ്ടായിരുന്നില്ല,എന്ത് ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു.

    രാത്രി പത്തു മണി ആയപ്പോള്‍ അപ്പന്‍ തിരിച്ചെത്തി.വിവരങ്ങള്‍ അറിഞ്ഞ അദ്ദേഹം ക്ഷുഭിതനായി.രമേഷിനെ പോകാന്‍ അനുവദിച്ചതില്‍ എന്നെ ശകാരിച്ചു.അദ്ദേഹം രമേഷിനെ തേടി ഇറങ്ങി.ഏറെ മദ്യപിച്ച നിലയില്‍ വഴിയില്‍ ഒരിടത് വെച്ച് കണ്ടു മുട്ടി.നിയന്ത്രണം വിട്ട അപ്പന്‍ അവനെ ശകാരിച്ചു,വല്ല വിധേനയും തിരികെ വീടെത്തിച്ചു.

    വീട്ടില്‍ എത്തിയ രമേശ്‌ അപ്പനോട് എതിരിട്ടു.അടികലശലില്‍ എത്തി.രമേശ്‌ കോപിച്ചു ഉറങ്ങി കിടന്ന കുഞ്ഞിനേയും എടുത്തു ബൈക്കില്‍ പാഞ്ഞു പോയി.ഞാന്‍ സ്തബ്ധയായി.എന്‍റെ കുഞ്ഞ്...!!!!!!ഞാന്‍ അബോധാവസ്ഥയിലാഴ്ന്നു.

    ബോധം വീഴുമ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു.കുഞ്ഞിനെ കുറിച്ച് ഓര്മ വന്ന ഞാന്‍ സ്ഥലകാലബോധമില്ലാതെ നിലവിളിച്ചു.കരച്ചില്‍ കേട്ട് അപ്പന്‍ ഓടിയെത്തി.

    അദ്ദേഹത്തിന്റെ കയ്യില്‍ എന്‍റെ പോന്നു മകന്‍!!!!!നെറ്റിയുടെ ഒരു വശത്ത്  ബാന്‍ടെജ്  ഒട്ടിച്ചിരിക്കുന്നു.എന്തോ അത്യാഹിതം അവിടെ നടന്നതായി എനിക്ക് മനസ്സിലായി.രമേശ്‌ എവിടെ?അവന്‍റെ രമേശ്‌ കൊണ്ട് പോയ മകന് എങ്ങനെ മുറിവ് സംഭവിച്ചു?
                                                                                                                                                        (തുടരും)

    നാന്‍സി ......തുടര്‍ക്കഥ(6)

    By: mind waverings On: 8:59 AM
  • Share Post

  • ഈ ലോകത്ത് ഞാനാണ് ഏറ്റവും ഭാഗ്യവതി എന്നെനിക്ക്  തോന്നിപ്പോയ ദിവസങ്ങള്‍.ദുഖങ്ങളെല്ലാം പോയ്മറഞ്ഞ് മോഹങ്ങളെല്ലാം പൂവണിയുകയാണല്ലോ.നേരം പുലരുന്നതും ഇരുളുന്നതും..പൂ വിരിയുന്നതും കിളികള്‍ പാടുന്നതും എല്ലാം ഞങ്ങള്‍ക്ക് വേണ്ടിയെന്നത് പോലെ ...

    രമേശ്‌ ഡോക്ടര്‍ ആണെന്ന് അറിയാമല്ലോ...ഞാന്‍ ആ സമയത്ത് വീടിനോട് ചേര്‍ന്ന് ഒരു ക്ലിനിക് നടത്തുകയായിരുന്നു.അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ വേറെ ജോലിക്കൊന്നും ശ്രമിച്ചിരുന്നില്ല.രമേഷും എനിക്കൊപ്പം പ്രാക്ടീസ് തുടങ്ങി.പക്ഷെ ജനങ്ങള്‍ ബഹുവിധമാണല്ലോ.അച്ഛനെ കൊന്ന ഖ്യാതി രമേഷിനെ അവരില്‍ നിന്നകറ്റി.അതോടെ അധികം വൈകാതെ ക്ലിനിക്ക് പൂട്ടേണ്ടി വന്നു.

    നഷ്ടബോധവും,കുറ്റബോധവും,നിരാശാബോധവും ഒക്കെയാവാം രമേഷിനെ പിന്നെയും പഴയ ആ കൂട്ട് കേട്ടിലേക്ക് വലിച്ചിഴച്ചു,മദ്യവും മയക്കു മരുന്നുമായുള്ള സൗഹൃദം.

    ഇതിനിടെ ഞങ്ങള്‍ക്കൊരു മകന്‍ പിറന്നിരുന്നു.കാലത്തിന് എന്നോട് ഇത്രയും ക്രൂരനാകാന്‍ കഴിയുമോ?എന്താ രമേശ്‌ ഇങ്ങനെ?ഇത്രയും നല്ലവനും മിടുക്കനുമായ രമേഷിനെങ്ങനെ സ്വന്തം ജീവിതം കൈവിട്ടു കളിക്കാന്‍ കഴിയുന്നു?ഞാന്‍ എവിടെയാണ് പരാജയപ്പെട്ടത്?എപ്പോഴാണ് അവന് എന്‍റെ സ്നേഹം  വേണ്ടാതായത്‌  , ലഹരി എന്നെക്കാളും വലുതായത് ?മുന്നോട്ടുള്ള ഞങ്ങളുടെ ജീവിതഗതി എന്താകും !!!!!!!!!

    ദിനങ്ങള്‍ കൊഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു.മകന് ഒരു വയസ്സായി.രമേഷിന് ഒരു മാറ്റവും ഇല്ലായിരുന്നു.അദ്ദേഹം അദ്ദേഹത്തിന്‍റെ മാത്രമായ ലോകത്ത്.
    ആദ്യമൊക്കെ എന്റെ കണ്ണീര്‍ കാണുമ്പോള്‍ ഇനി മദ്യപിക്കില്ലെന്നും മറ്റും പ്രതിജ്ഞ ചെയ്യുമായിരുന്നു.പോകെ പോകെ അതും ഇല്ലാതായി.പുറത്ത് പോയി മദ്യപിച്ചു ആളുകളോട് തല്ലുണ്ടാക്കുന്നത് പതിവാക്കി.അദ്ദേഹത്തിന്റെ കണ്ണില്‍ എല്ലാവരും ശത്രുക്കള്‍ എന്നായിരുന്നു തോന്നല്‍.

    ക്രമേണ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കുടുംബം കൂപ്പുകുത്തി.ക്ലിനിക് അടച്ചു പൂട്ടിയത് കൊണ്ട് ആ വരുമാനവും നിന്നിരുന്നു.ഗള്‍ഫിലുള്ള അപ്പനോട് സഹായമാഭ്യര്‍ഥിക്കാന്‍ എന്റെ ദുരഭിമാനം അനുവദിച്ചില്ല.

    ഒരു ജോലി അനിവാര്യമായിരുന്നു.പക്ഷെ ചെറിയ മകനെയും സുഖമില്ലാതിരിക്കുന്ന അമ്മയെയും തനിച്ചാക്കി പോകുന്നതിലുള്ള വിഷമം എനിക്ക് തടസ്സമായി.

    അമ്മക്കുള്ള മരുന്നുകള്‍ മകന്റെ ആവശ്യങ്ങള്‍ ഇവയ്ക്കൊക്കെ പരിഹാരം കാണാന്‍ ഞാന്‍ ജോലിക്ക് പോയേ മതിയാകുമായിരുന്നുള്ളൂ.രമേഷിന് അതൊന്നും അറിയേണ്ടല്ലോ .....അവന്‍ അവന്റെതായ ലോകത്ത് പാറിനടക്കുകയായിരുന്നു.

    ഒരു കൂട്ടുകാരി നടത്തുന്ന ആശുപത്രിയില്‍ ഞാന്‍ പ്രാക്ടീസ് തുടങ്ങി.അമ്മയെയും കുഞ്ഞിനേയും അടുത്ത വീട്ടിലുള്ള ഒരു സ്ത്രീയെ ഏല്‍പ്പിച്ചു പകല്‍ സമയങ്ങളില്‍.ഞാന്‍ ജോലിക്ക് പോകുന്നത് രമേശ്‌ ഇഷ്ട്ടപ്പെട്ടില്ല.

    ആ നീരസം എന്നോട് ദേഹോപദ്രവമായാണ് പ്രകടിപ്പിച്ചത്.എന്‍റെ രമേശ്‌...കണ്ണില്‍ ഒരു കരടു വീണു കണ്ണ് നിറയുമ്പോള്‍ അത് കണ്ടു വേദനിച്ചിരുന്നവന്‍,അദ്ദേഹം തന്നെയാണോ ഇപ്പോള്‍ നിഷ്ടരമായി എന്നെ പീഡിപ്പിക്കുന്നത്.ശാരീരിക വേദന എന്നെ അലട്ടിയിരുന്നില്ല പക്ഷെ മനസ്സിലുണ്ടായ വ്രണം, അതില്‍ നിന്ന് രക്തം പൊടിഞ്ഞു കൊണ്ടിരുന്നു.

    ജീവിതത്തിനു തന്നെ ഒരര്‍ത്ഥവും ഇല്ലാതായത് പോലെ.അവസാനിപ്പിച്ചാലോ എന്ന് പോലും പലപ്പോഴും തോന്നിയിരുന്നു.പക്ഷെ കുഞ്ഞ്,ആ പാവം അമ്മ ...അവരോടു ഞാന്‍ ചെയ്യുന്ന ഏറ്റവും കൊടിയ ദ്രോഹമാകില്ലേ അത്.ഞാന്‍ തളരാന്‍ പാടില്ല.....

    എനിക്ക് കിട്ടുന്ന ശമ്പളം ഒന്നിനും തികഞ്ഞിരുന്നില്ല കാരണം അതില്‍ നിന്ന് വേണമായിരുന്നല്ലോ രമേഷിന്റെ ദൈനംദിന കൃത്യങ്ങള്‍ കൂടി നിവര്‍ത്തിക്കാന്‍.

    ക്രമേണ രമേഷിന് എന്നില്‍ സംശയങ്ങള്‍ തോന്നി തുടങ്ങി.ആശുപത്രിയില്‍ പോയാല്‍ ഞാന്‍ അറിയാതെ പിന്തുടരുക,ആണുങ്ങളോട് സംസാരിച്ചു പോയാല്‍ അവരുമായി വഴക്കുണ്ടാക്കുക ഇതൊക്കെ പതിവായി.

    ആശുപത്രിയില്‍ വന്നും പ്രശ്നങ്ങളുണ്ടാക്കി തുടങ്ങി.ഒടുവില്‍ സഹികെട്ട് കൂട്ടുകാരി എന്നോട് ഇനി അവിടെ ചെല്ലണ്ടാ എന്നപേക്ഷിച്ചു.വീണ്ടും ദാരിദ്ര്യകടലിലേക്ക്‌ കൂപ്പു കുത്തിയത് പോലെ...

                                                                                                                    (തുടരും)

    നാന്‍സി ചരിതം തുടരുന്നൂ(5)

    By: mind waverings On: 8:57 AM
  • Share Post

  • രമേഷിന്റെ വിവരമൊന്നും അറിയാതെ ഞാന്‍ വല്ലാതെ വിഷമിച്ചു.ഞാന്‍ വരുന്ന ദിവസം അവനു നന്നായി അറിയാവുന്നതാണ്.ഓടി വരുന്നതായിരുന്നൂ അവന്‍റെ പ്രകൃതം.എന്നിട്ടും അവന്‍ എന്തേ വരാഞ്ഞത്.

    രമേഷിന്റെ ചില കൂട്ടുകാരെ കണ്ടു ഞാന്‍ വിവരം തിരക്കി.അപ്പോളാണ് ഞെട്ടിക്കുന്ന ആ വിവരം ഞാന്‍ അറിഞ്ഞത്.എന്റെ രമേശ്‌ ജയിലിലാണ്,അവന്‍റെ അച്ഛനെ കൊന്ന കുറ്റത്തിന്.

    എന്‍റെ ലോകം മുഴുവന്‍ തകര്‍ന്നു തരിപ്പണമാകുന്നത് പോലെ.ഞാന്‍ അവനെ കാണാന്‍ ജയിലില്‍ ചെന്നു.പക്ഷെ അവന്‍ എന്നെ കാണാന്‍ താല്പര്യപ്പെട്ടില്ല.

    ആ സംഭവം;ക്രിസ്തുമസ് തലേന്ന് മദ്യപിച്ചു വന്ന് അവന്‍റെ അച്ഛന്‍ അമ്മയോട് പിന്നെയും കാശ് ചോദിച്ചു.കൊടുക്കില്ലെന്ന് പറഞ്ഞ അമ്മയെ വെട്ടാന്‍ കത്തിയെടുത്തു അയാള്‍ .ഇത് കണ്ട് അമ്മയെ രക്ഷിക്കാന്‍ ചെന്നതായിരുന്നു രമേശ്‌.പിടിവലിക്കിടയില്‍ അച്ഛന്റെ കഴുത്തില്‍ വെട്ടേല്‍ക്കുകയും തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു.

    ആ സംഭവത്തോടെ അവന്‍റെ അമ്മ മാനസിക രോഗിയായി.അപ്പന്‍റെ സഹായത്തോടെ ഞാന്‍ ആ അമ്മയെ ചികിത്സിപ്പിച്ചു.ഒരു ദിവസം വല്ലവിധേനയും എന്നെ കാണാന്‍ രമേശ്‌ സമ്മതിച്ചു.പക്ഷെ ആ കൂടിക്കാഴ്ച എനിക്ക് വേദന മാത്രമാണ് നല്‍കിയത്.ഇനി മേലില്‍ അവനെ കാണാന്‍ ചെല്ലരുതെന്നും,അവനു വേണ്ടി കാത്തിരുന്നു എന്‍റെ ജീവിതം തുലയ്ക്കരുതെന്നും,അവനെ മറക്കരുതെന്നുമൊക്കെ അവന്‍ പറഞ്ഞു.എന്നെ കൊണ്ട് കഴിയുമോ അതിന്?അവനെ മറക്കണമെങ്കില്‍  എന്നേ എനിക്കതാവാമായിരുന്നു.പക്ഷെ അവന്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ അനുസരിച്ചു.അതിന് ശേഷം അവനെ കാണാന്‍ ഞാന്‍ പിന്നെ പോയില്ല. 

    ആ സംഭവത്തിന്‌ ശേഷം വര്‍ഷം 9 കഴിഞ്ഞു.ഞാനിപ്പോള്‍ ഒരു ഡോക്ടര്‍ ആണ്.അപ്പനുമമ്മയ്ക്കും എന്നെ നന്നായി അറിയുന്നത് കൊണ്ട് ഇത് വരെ വേറെ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടില്ല.ഞാനിപ്പോള്‍ രമേഷിന്റെ അമ്മയ്ക്കൊപ്പം അവന്‍റെ വീട്ടിലാണ് താമസിക്കുന്നത്.

    ഇന്ന് ...വീണ്ടും ഒരു ഡിസംബര്‍,എന്‍റെ രമേശ്‌ ജയില്‍ മോചിതനാവുന്ന സുദിനം.ഞാന്‍ രാവിലെ മുതല്‍ അദ്ദേഹത്തിന് ഇഷ്ടമുള്ള ആഹാരവും ഒരുക്കി, ഇഷ്ടമുള്ള മഞ്ഞ കസവ് സാരിയും അണിഞ്ഞ് കാത്തിരിക്കുകയാണ്.അതിനിടയിലാണ് ഞാന്‍ നിങ്ങളോട് കഥ പറയാന്‍ വന്നത്. 

    രമേശ്‌ ഇപ്പോള്‍ പഴയത് പോലെ പാട്ടുകള്‍ പാടാറുണ്ടോ ആവോ.ഞങ്ങള്‍ പ്രണയിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്ക് വേണ്ടി എന്ത് മാത്രം പാട്ടുകളാ പാടി തന്നിരുന്നത്. ആ ഗാംഭീര്യ സ്വരത്തില്‍  ഞാന്‍ അലിഞ്ഞില്ലാതായതും ഒക്കെ ഇന്നലെയെന്നത് പോലെ തോന്നുന്നൂ.അദ്ദേഹം അനുഭവിച്ച വേദനകള്‍ മനസ്സില്‍ ഘനീഭവിച്ചു കിടപ്പുണ്ടോ ആവോ.എന്‍റെ പഴയ രമേഷിനെ എനിക്ക് തിരിച്ചു ലഭിക്കുമോ. ഈ ക്രിസ്തുമസ് രാവില്‍ എനിക്ക് അദ്ദേഹത്തിന്‍റെ തോളോട് തോള്‍ ചേര്‍ന്നിരുന്ന് ആ പാട്ട് കേട്ട് സ്വയം മറക്കണം.

    ദേ ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം.എന്‍റെ രമേശ്‌ ആവും.ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ.എത്ര നാളായി അദ്ദേഹത്തെ കണ്ടിട്ട്.

    രമേഷിനെ സ്വീകരിക്കാന്‍ ആഹ്ലാദത്തോടെ വാതില്‍ തുറന്ന ഞാന്‍ കണ്ടത് ഏതോ അപരിചിതനായ ചെറുപ്പക്കാരന്‍,അതെന്‍റെ പ്രിയ രമേശ്‌ ആണെന്ന് എത്ര പറഞ്ഞിട്ടും മനസ്സ് സമ്മതിക്കുന്നില്ല.താടിയും മുടിയും വളര്‍ത്തി,കണ്ണുകളില്‍ ശൂന്യഭാവവുമായി മുന്നില്‍ നില്‍ക്കുന്നയാള്‍ എങ്ങനെയാ എന്‍റെ രമേശ്‌ ആകുക ....കണ്ണുകളില്‍ കുസൃതിയും പുഞ്ചിരിയും ഒളിപ്പിച്ച് വെയ്ക്കാറൂള്ളവനല്ലേ അവന്‍.......
    മുന്നില്‍ കണ്ട രമേഷിന്റെ ഭാവം എനിക്ക് നിര്‍വചിക്കാനായില്ല...എന്നെ അവിടെ കണ്ടതില്‍ ഉള്ള അമ്പരപ്പോ അത്ഭുതമോ അല്ല മരിച്ചു ദേഷ്യമോ വെറുപ്പോ എന്തൊക്കെയോ ചേര്‍ന്നൊരു ഭാവം.

    എന്നോടെന്തേ അവന്‍ ഇങ്ങനെ ...!!!!!!!!

    രമേശ്‌ നേരെ അമ്മയുടെ മുറിയിലേക്ക് ചെന്നുഅമ്മയും മകനും കെട്ടിപ്പുണര്‍ന്നു വളരെ നേരം കരഞ്ഞു.ഞാന്‍ അവിടെ ഒരന്യയായത് പോലെ.

    അന്നേ ദിവസം എന്നോട് അവന്‍ ഒന്നും മിണ്ടിയില്ല.എന്‍റെ മനസ്സാകെ കലങ്ങി മറിഞ്ഞത് പോലെ.ഞാന്‍ ഇത്ര നാളും കാത്തിരുന്നത് ഇതിന് വേണ്ടി ആയിരുന്നോ?പരസ്പരം ജീവനു തുല്യം സ്നേഹിച്ചവരായിരുന്നല്ലോ ഞങ്ങള്‍ ...എന്നിട്ടിപ്പോള്‍.....!!!!!!!!!!

    രാത്രി ഭക്ഷണം വിളമ്പി മേശപ്പുറത്ത് വെച്ച് ഞാന്‍ എന്‍റെ മുറിയിലേക്ക് പോയി.ഞാന്‍ കൂടെ നിന്നാല്‍ കഴിച്ചില്ലെങ്കിലോ..കുറച്ചു കഴിഞ്ഞ് ചെന്നു നോക്കിയപ്പോള്‍ ആഹാരംകഴിച്ചിരിക്കുന്നതായി  കണ്ടു.

    അപ്പോള്‍ അടുത്ത മുറിയില്‍ നിന്നും സംഭാഷണം കേട്ട്.ഒളിഞ്ഞു നിന്ന് കേള്‍ക്കുന്നത് നല്ല സ്വഭാവമാല്ലെങ്കിലും ഞാന്‍ ശ്രദ്ധിച്ചു പോയി.ചര്‍ച്ച എന്നെക്കുറിച്ചായിരുന്നു.രമേഷിന് എന്നോട് വെറുപ്പല്ലെന്നും മുന്പത്തേതിലും സ്നേഹമാണെന്നും പുറമേ കാണിക്കുന്നത് വെറും നാട്യമാണെന്നും ഞാന്‍ മനസ്സിലാക്കി.സമ്പന്ന കുടുംബത്തില്‍ പെട്ട എനിക്ക് കൊലപാതകിയും ദരിദ്രനുമായ അവനുമായുള്ള വിവാഹബന്ധം ഒരു ശിക്ഷയാകില്ലേ,അവനായിട്ട് എന്‍റെ ഭാവി നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല ..ഇതൊക്കെ ആയിരുന്നുഅവന്‍റെ ന്യായീകരണം.

    അത് കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.കരച്ചില്‍ കേട്ട് രമേശ്‌ ഓടി വന്നു.ഞാന്‍ എല്ലാം കേട്ടിരിക്കുന്നു എന്നവന് മനസ്സിലായി.എന്ത് ചെയ്യണമെന്നറിയാതെ അവന്‍ സ്തബ്ധനായി.

    ഞാനോരോന്നു പുലമ്പാന്‍ തുടങ്ങി....ഇത്രനാളും അവനായി കാത്തിരുന്നതും മറ്റും.അപ്പോള്‍ പഴയ രമേഷിനെ,സ്നേഹവാനായ രമേഷിനെ ഞാന്‍ അവനില്‍ കണ്ടു.അവനെന്നെ ആശ്വസിപ്പിച്ചു.ഇത് കണ്ടു നിന്ന അമ്മയ്ക്കും സന്തോഷമായി.പൊയ്പ്പോയ നല്ല ദിനങ്ങള്‍ തിരികെ അണയുന്നതാവുമോ,.......അതോ  .....!!!!!!!!!

    പിന്നെയുള്ള ദിനങ്ങള്‍ സന്തോഷം നിറഞ്ഞതായിരുന്നു.അപ്പനും അമ്മയും സഹോദരനും നാട്ടിലെത്തി ഞങ്ങളുടെ വിവാഹം കെങ്കേമമായി നടത്തി.

    ഈ ലോകത്ത് ഞാനാണ് ഏറ്റവും ഭാഗ്യവതി എന്നെനിക്ക്  തോന്നിപ്പോയ ദിവസങ്ങള്‍.ദുഖങ്ങളെല്ലാം പോയ്മറഞ്ഞ് മോഹങ്ങളെല്ലാം പൂവണിയുകയാണല്ലോ.നേരം പുലരുന്നതും ഇരുളുന്നതും..പൂ വിരിയുന്നതും കിളികള്‍ പാടുന്നതും എല്ലാം ഞങ്ങള്‍ക്ക് വേണ്ടിയെന്നത് പോലെ ...



                                                                                                                                           (തുടരും)

    നാന്‍സിയുടെ സ്വന്തം രമേഷ്(4)

    By: mind waverings On: 8:54 AM
  • Share Post

  •  രമേശ്‌,കറുത്തിരുണ്ട് പൊക്കം കൂടിയ ചെറുപ്പക്കാരന്‍.എന്‍റെ സീനിയര്‍.റാഗിങ്ങിലൂടെയായിരുന്നൂ ഞങ്ങള്‍ പരിചയപ്പെട്ടത്‌.

    ഞാന്‍ കോളേജില്‍ ചേര്‍ന്ന പിറ്റേ ആഴ്ചയായിരുന്നൂ ആ സംഭവം.ദുബായില്‍ പഠിച്ചു വന്ന കുട്ടിയായത് കൊണ്ട് ജാഡ ഉണ്ടാകുമെന്നൊരു ധാരണ സീനിയര്‍ സിനുണ്ടായിരുന്നൂ.ഇല്ലാത്ത എന്‍റെ ജാഡ തകര്‍ക്കാനായിരുന്നൂ അവരുടെ ശ്രമം.

    അങ്ങനെയാണ് ഞാനും രമേഷും ആദ്യമായി കണ്ടുമുട്ടിയത്‌.പറയത്തക്ക സൗന്ദര്യമോ പ്രത്യേകതയോ ഒന്നുമുണ്ടായിരുന്നില്ല കാഴ്ചയില്‍.എന്നോട് പേര് വിവരങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞ ശേഷം പറഞ്ഞു,നൂറു ബലൂണ്‍ വാങ്ങി ഒറ്റയ്ക്ക് വീര്‍പ്പിച്ചു അവിടുള്ള ഒരു ഹാളില്‍ തൂക്കി ഇടണമെന്ന്.കേള്‍ക്കുമ്പോള്‍ എളുപ്പമായി തോന്നുന്നല്ലേ.പക്ഷെ ചെയ്തു നോക്കുമ്പോള്‍ അറിയാം അതിന്‍റെ ഒരു സുഖം.

    അവര്‍ പറഞ്ഞത് പോലെ ചെയ്യാന്‍ തന്നെ ഞാനുറച്ചു.അല്ലെങ്കില്‍ അവര്‍ തരുന്ന അടുത്ത ശിക്ഷ ഇതിലും കാഠിന്യം ഏറിയതാണെങ്കിലോ.അങ്ങനെ രണ്ടു മണിക്കൂറിനകം അവര്‍ പറഞ്ഞ കൃത്യം വല്ല വിധേനയും പൂര്‍ത്തിയാക്കി.ബലൂണ്‍ വീര്‍പിച്ചു എന്‍റെ കവിളും ഒരു ബലൂണ്‍ പോലെ ആയി.

    രമേഷും കൂട്ടരും അത് കാണാന്‍ എത്തി.അവര്‍ പറഞ്ഞതനുസരിച്ചതില്‍ അവര്‍ സംതൃപ്തരായി.

    പിന്നെ കുറെ നാള്‍ രമേഷിനെ പറ്റി കൂടുതല്‍ വിവരമോന്നുമില്ലാര്‍ന്നൂ .ഞാന്‍ പഠനത്തിലേക്ക് മുങ്ങാംകുഴി ഇട്ടു.

    അക്കൊല്ലത്തെ കോളേജ് വാര്‍ഷികാഘോഷം,അന്നാണ് ഞാന്‍ പിന്നെയും രമേഷിനെ കണ്ടത്.അവന്‍റെ പാട്ടായിരുന്നൂ അന്നത്തെ ഹൈലൈറ്റ്.ഹിന്ദി പാട്ടായ മേരെ സപ്നോന്‍ കി റാണി ...അതായിരുന്നൂ അവന്‍ ആദ്യം പാടിയത്.പിന്നെയും അവന്റെതായി കൂടുതല്‍ പാട്ടുകളും സ്കിറ്റുകളും ഒക്കെയുണ്ടായിരുന്നൂ.ഇതൊക്കെ എന്നില്‍ അവനോടു ആരാധന തോന്നിപ്പിച്ചു.

    രണ്ടാം വര്‍ഷ ക്ലാസ്സ്‌ തുടങ്ങി.രമേഷിനെ പിന്നെ അധികം കണ്ടതുമില്ലാ,ഞാന്‍ അവനെ മറന്നു പഠനത്തില്‍ മുഴുകി 

         രണ്ടാം വര്‍ഷത്തെ വാര്‍ഷികാഘോഷം.എന്റെയും കൂട്ടുകാരുടെയും സംഘ നൃത്തം ഒരിനമായിരുന്നൂ ഒപ്പം പതിവ് പോലെ രമേഷിന്റെ പാട്ടുകളും.നൃത്തം കഴിഞ്ഞപ്പോള്‍ രമേശ്‌ എന്നെ തിരഞ്ഞു വന്ന് അഭിനന്ദിച്ചു ഞാന്‍ തിരിച്ചങ്ങോട്ടും.

    അതിനു ശേഷം എന്നെ കാണാനായി രമേശ്‌ ഇടയ്ക്കിടെ വരാന്‍ തുടങ്ങി.പതിയെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.നമ്മുടെ കൂട്ടുകെട്ടിന്‍റെ തുടക്കത്തില്‍ പ്രണയത്തിന്‍റെ ലാഞ്ചന അല്‍പ്പം പോലും കടന്നു വന്നിരുന്നില്ല.

    അപ്പോളും അപ്പനും അമ്മയും സഹോദരനും ദുബായിലായിരുന്നൂ,ഞാന്‍ ഹോസ്റ്റെലിലും.ഒറ്റക്കായ എനിക്ക് പലപ്പോഴും രമേശ്‌ ഒരു മൂത്ത സഹോദരനെ പോലെ ആയിരുന്നു.
    എപ്പോഴായിരുന്നു സൗഹൃദം പ്രണയത്തിലേക്ക് വഴിമാരിയതെന്നെനിക്കൊര്‍മ്മയില്ല.ഇന്നത്തെ പോലെ സിനിമ തിയേറ്റര്‍,ഐസ്ക്രീം പാര്‍ലര്‍ പ്രണയ മായിരുന്നില്ലാ ഞങ്ങളുടേത്.പ്രണയത്തില്‍ ഒരു പവിത്രത നിലനിര്‍ത്താന്‍ എന്നും രമേശ്‌ ശ്രദ്ധിച്ചിരുന്നൂ.

    ഇനി കുറച്ചു രമേഷിന്റെ കുടുംബ വിശേഷം.

    രമേശ്‌ അച്ഛനുമമ്മക്കും ഏക മകന്‍.അച്ഛന്‍ പഴയ പട്ടാളക്കാരന്‍,അമ്മ ഹൈസ്കൂള്‍ അധ്യാപിക.അച്ഛന്‍ വളരെ ക്രൂരനായിരുന്നൂ.എന്നും മദ്യപിച്ച് വന്ന് അമ്മയെ തല്ലുകയും ചീത്ത പറയലുമാണ് അദ്ദേഹത്തിന്‍റെ ഏക വിനോദം.

    അമ്മക്ക് എല്ലാമെല്ലാം രമേശ്‌ ആയിരുന്നു.രമേഷിന് അമ്മയും.അവനു വേണ്ടി അമ്മ എല്ലാം ക്ഷമിക്കുകയും സഹിക്കുകയും ചെയ്തു.ആ സാധു സ്ത്രീ എത്ര ബുദ്ധിമുട്ടിയാലും രമേഷിന് ഒരു  കുറവും വരുത്തിയിരുന്നില്ല.

    ഞങ്ങളുടെ പ്രണയ നദി വിഗ്നങ്ങളൊന്നുമില്ലാതെ സാവധാനം ഒഴുകി കൊണ്ടിരുന്നു.അവനോടൊപ്പം അവന്‍റെ പാട്ടില്‍ ലയിക്കുമ്പോള്‍ ഞാന്‍ സ്വയം അലിഞ്ഞില്ലാതാകുമായിരുന്നു.ഇതിനിടയിലും ചിലദിവസങ്ങളില്‍ അവനെന്നില്‍ നിന്നെന്തോ അകല്‍ച്ച പാലിക്കുന്നതായി എനിക്ക് തോന്നിയിരുന്നു.പക്ഷെ എന്നെ അത് കൂടുതല്‍ അലട്ടിയിരുന്നില്ല കാരണം പിന്നെ കാണുമ്പോള്‍ എന്നോട് മുനപെന്നതെക്കാളും കൂടുതല്‍ സ്നേഹം അവന്‍ പ്രകടിപ്പിക്കാറണ്ടായിരുന്നു.

    അങ്ങനെ ഇരിക്കെയാണ് ഒരിടിത്തീ പോലെ എന്നെ ഞെട്ടിക്കുന്നതും അവിശ്വസനീയവുമായ ആ രഹസ്യം എന്റെ കൂട്ടുകാരി എന്നെ അറിയിച്ചത്,രമേശ്‌ മദ്യത്തിനും മയക്കു മരുന്നിനും അടിമയാണെത്രെ .എന്‍റെ ലോകം എനിക്ക് നഷ്ടപ്പെട്ടതായി തോന്നി പോയി.

    രമേശിനോട് ഇതേ കുറിച്ച് ചോദിക്കുമ്പോള്‍ അവന്‍ നിഷേധിക്കുമെന്നാണ്ഞാന്‍ പ്രതീക്ഷിച്ചത് മറിച്ച് എന്നോടവന്‍  കുറ്റസമ്മതം നടത്തുകയാണ് ചെയ്തത്.അവന്‍റെ വീട്ടിലെ സംഘര്‍ഷങ്ങള്‍ ആണ് അവനെ ഇത്തരത്തില്‍ എത്തിച്ചതെത്രേ.

    എന്നെ അവനു നഷ്ടപ്പെടുമോ എന്നുള്ളതായിരുന്നു അവന്‍റെ ഏറ്റവും വലിയ ഭീതി.ചീത്തയായ അവനില്‍ നിന്ന് രക്ഷപ്പെട്ടു കൊള്ളാന്‍ വിഷമത്തോടെ ആണെങ്കിലും എന്നോട് പറഞ്ഞു.പക്ഷെ ഞാന്‍ അവനെയാണ്‌ സ്നേഹിച്ചത്,അപ്പോള്‍ അവനിലുള്ള കുറവുകളും കുറ്റങ്ങളും ഒപ്പം  സ്നേഹിക്കാന്‍ എനിക്കൊരു ബാധ്യതയില്ലേ?

    അവനെ തഴയുന്ന കാര്യം ആലോചിക്കാന്‍ പോലും എനിക്കാകുമായിരുന്നില്ല.

    ഇതില്‍ നിന്നൊക്കെ അവനെ എങ്ങനെ മോചിപ്പിക്കാം എന്നുള്ളതായി പിന്നെ എന്‍റെ ചിന്ത.രമേഷിന്റെ അനുമതിയോടെ പ്രശസ്തനായ ഒരു മാനസിക വിദഗ്ദ്ധനെ സമീപിച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.അങ്ങനെ ക്രമേണ ചികിത്സയിലൂടെ എനിക്കെന്‍റെ രമേഷിനെ തിരികെ ലഭിച്ചു.

    ആ കൊല്ലത്തെ പരീക്ഷ അവന് എഴുതാനായില്ലെങ്കിലും പിറ്റേ കൊല്ലം അത് എഴുതുകയും ഫൈനല്‍ ഇയര്‍ പരീക്ഷ ഉയര്‍ന്ന മാര്‍ക്കോട് കൂടി വിജയിക്കുകയും ചെയ്തു.ഇതിനുള്ള ക്രെഡിറ്റ്‌ മുഴുവന്‍ അവന്‍ എനിക്ക് വെച്ച് നീട്ടുകയാണ് ചെയ്തത്.

    വീണ്ടും ഞങ്ങളുടെ ജീവിതത്തില്‍ നഷ്ടപ്പെട്ട നിറങ്ങള്‍ തിരികെ അണഞ്ഞു തുടങ്ങി.

    രമേശ്‌ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയം,എന്‍റെ അപ്പനും അമ്മയും നാട്ടില്‍ വന്നു.ഞാന്‍ രമേഷിനെ അവര്‍ക്ക് പരിചയപ്പെടുത്തുകയും ഒന്നിച്ചു ജീവിക്കാനുള്ള ഞങ്ങളുടെ ആഗ്രഹം അവരെ അറിയിക്കുകയും ചെയ്തു.അവര്‍ക്ക് എതിര്‍പ്പോന്നുമുണ്ടായിരുന്നില്ല.രമേഷിന്റെ മാതാപിതാക്കളെയും അപ്പന്‍ കണ്ടു സംസാരിച്ചു.കോഴ്സ് കഴിഞ്ഞാല്‍ ഉടനെ വിവാഹം നടത്താം എന്ന തീരുമാനത്തിലെത്തി.

    എന്‍റെ സന്തോഷത്ത്തിനതിരില്ലായിരുന്നു.ഈ ലോകത്തെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് പോലും എനിക്ക് തോന്നിയിരുന്നൂ.

    പക്ഷെ വിധി കരുതി വെച്ചിരുന്നത് മറ്റൊന്ന്.
    ഒരു ഡിസംബര്‍,കറുത്ത ഡിസംബര്‍.എന്‍റെ ജീവിതത്തില്‍ കരിനിഴല്‍ പടര്‍ത്തിയ ആ ക്രിസ്തുമസ് ദിനം. 

    ആ വര്‍ഷം ക്രിസ്തുമസ് ആഘോഷിക്കാന്‍ അപ്പന്‍ എന്നെ ദുബായിലേക്ക് കൊണ്ട് പോയി.രമേഷിനെ പിരിയാന്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും കുറച്ചു ദിവസത്തേക്കല്ലേഎന്ന ആശ്വാസത്തില്‍ ഞാന്‍ യാത്രയായി.ഞങ്ങളെ വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ രമേശുണ്ടായിരുന്നൂ.

    ദുബയിലായിരുന്നെങ്കിലും ഇടയ്ക്കിടെ ഞങ്ങള്‍ ഫോണില്‍ കൂടി വിശേഷങ്ങള്‍ അറിയുന്നുണ്ടായിരുന്നു.ക്രിസ്തുമസ് ദിനം മുതല്‍ അവന്‍റെ വിശേഷം ഒന്നും അറിയാതായി.അവന്‍റെ വീട്ടില്‍ വിളിച്ചിട്ടും ആരും ഫോണ് എടുത്തില്ലാ.എനിക്ക് വല്ലാത്ത വേവലാതിയും അവനോടു അരിശവും ഒക്കെ തോന്നി.

    എങ്ങനെയെങ്കിലും ലീവ് കഴിഞ്ഞു ഞാന്‍ കോളേജില്‍ മടങ്ങിയെത്തി.കൂട്ടുകാരുടെ മുഖത്തൊക്കെ എന്നെ കാണുമ്പോള്‍ ഒരു സഹതാപം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല.പക്ഷെ അത് ഞാന്‍ വലിയ കാര്യമാക്കിയില്ല.

    രമേഷിന്റെ വിവരമൊന്നും അറിയാതെ ഞാന്‍ വല്ലാതെ വിഷമിച്ചു.ഞാന്‍ വരുന്ന ദിവസം അവനു നന്നായി അറിയാവുന്നതാണ്.ഓടി വരുന്നതായിരുന്നൂ അവന്‍റെ പ്രകൃതം.എന്നിട്ടും അവന്‍ എന്തേ വരാഞ്ഞത്.


                                                                                                                             (തുടരും )

    നാന്‍സി അറബ് നാട്ടിലേക്ക്(3)

    By: mind waverings On: 3:26 AM
  • Share Post

  • ഇനി കുറച്ച് അപ്പന്‍റെ വിശേഷം ആകട്ടെ,എന്താ,

    അപ്പനെ ഫോര്‍മാന്‍ ആയി നിയമിച്ച വിവരം ഞാന്‍ പറഞ്ഞിരുന്നല്ലോ.
    ആ സമയത്താണ് ദുബായ് ഗവണ്മെന്റ് അവിടുത്തെ മുനിസിപാലിറ്റിയില്‍ കരം പിരിക്കാന്‍ ഉദ്യോഗസ്ഥരെ ആവശ്യമുള്ളതായി പരസ്യം ചെയ്തത്.അപ്പന്‍ അപേക്ഷിച്ചു,ആ ജോലി ലഭിക്കുകയും ചെയ്തു.നല്ല ശമ്പളവും ആനുകൂല്യങ്ങളും.അത് കൊണ്ടാണ് അപ്പന്‍ ഞങ്ങളെയും കൂടെ കൂട്ടാന്‍ തീരുമാനിച്ചത് 

    അങ്ങനെ ആ ദിനം വന്നെത്തി,ആദ്യമായി വിമാനം കണ്ട ദിവസം.നാട്ടിന്‍പുറത്ത് വളര്‍ന്ന എനിക്കെല്ലാം കൌതുകമായിരുന്നൂ.വിമാനത്തിന്‍റെ വലിപ്പം കണ്ടു ഞാന്‍ അമ്പരന്നു പോയി പിന്നെ മോടി കൂടിയ വസ്ത്രങ്ങള്‍ ധരിച്ച ആളുകള്‍,പാവക്കുട്ടിയെ പോലെ ചുവന്നു തുടുത്ത് സുന്ദരിമാരായ എയര്‍ ഹോസ്റ്റസ്സ്മാര്‍ അതൊക്കെ എനിക്ക് അത്ഭുതമായിരുന്നൂ.
    അങ്ങനെ ആദ്യ വിമാന യാത്ര.

    മേഘങ്ങളെ വകഞ്ഞു മാറ്റി വിമാനം നീങ്ങുന്നത്‌ നോക്കിയിരിക്കാന്‍ എന്ത് രസായിരുന്നെന്നോ.ഇടക്കൊക്കെ വിമാനം എയര്‍ പോക്കെറ്റുകളില്‍ വീണു കുലുങ്ങുമ്പോള്‍ ഞാന്‍ ധൈര്യശാലി ആയതു കൊണ്ട് പേടി തോന്നിയില്ല.

    അങ്ങനെ മൂന്നേ മുക്കാല്‍ മണിക്കൂര്‍ നേരത്തെ യാത്ര.ദുബായില്‍ എത്തുമ്പോള്‍ സമയം രാത്രിയായിരുന്നൂ.

    ഒരു മായാ ലോകം.വിമാനത്തില്‍ നിന്നിറങ്ങിയതേ മുഖത്ത് വന്നടിച്ചത് ഉഷ്ണവായൂ.ശരീരമാകെ ഏതോ ആവിയില്‍ പുഴുങ്ങുന്നത് പോലെ തോന്നി പോയി.അപ്പോള്‍ നാട്ടില്‍, വൈകുന്നേരങ്ങളില്‍ വയല്കാറ്റിന്റെ ശീതളിമയില്‍ മുറ്റത്ത്‌ കളിച്ചു നടന്നത്  നഷ്ടബോധത്തോടെ ഓര്‍ത്തു പോയി.

    വിമാനത്തില്‍ നിന്നിറങ്ങിയ ഞങ്ങളെ ഒരു ബസ്സില്‍ കയറ്റി എയര്‍പോര്‍ട്ടില്‍ കൊണ്ടിറക്കി.നമ്മുടെ നാട്ടിലെ വിമാന താവളത്തിന്റെ പതിന്മടങ്ങ്‌ വലിപ്പം.അകത്തു എ സി യുടെ നല്ല തണുപ്പ്.പരിചയമില്ലാത്ത ഭാഷ,വേഷങ്ങള്‍.

    അറബികളുടെ വേഷം കണ്ടെനിക്ക്‌ ചിരി പൊട്ടി.നമ്മുടെ നാട്ടിലെ പള്ളീലച്ചന്‍മാരുടെ തരം ളോഹയും പിന്നെ തലയില്‍ ഒരു തുണി ഇട്ടിട്ടു അതിന്‍റെ മുകളില്‍,നാമൊക്കെ ചാക്ക് കെട്ടുന്നത് പോലെ, കറുത്ത കയര്‍ കൊണ്ടുള്ള ഒരു കെട്ടും.സ്ത്രീകള്‍ ആണെങ്കിലോ കറുത്ത പര്‍ദ്ദയും പിന്നെ കണ്ണ് പോലും പുറത്തു കാണാത്ത തരം മുഖ കവചവും.അത് കണ്ടപ്പോള്‍ എനിക്ക് തമാശയും ഒപ്പം ഭീതിയും തോന്നാതിരുന്നില്ല.

    ഇമിഗ്രേഷന്‍ കടമ്പകള്‍ കടന്നു എയര്‍പോര്‍ട്ടിനു പുറത്തെത്തി. അപ്പന്റെ കൂട്ടുകാരനും കുടുംബവും ഞങ്ങളെ സ്വീകരിക്കാന്‍ എത്തിയിരുന്നൂ .
    അവരോടോപ്പമായിരുന്നൂ ഞങ്ങള്‍ക്കും താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.

    അങ്ങനെ റൂമിലേക്ക്‌ പുറപ്പെട്ടു.നാട്ടില്‍ അംബാസിഡര്‍ കാര്‍ മാത്രം വല്ലപ്പോഴും കണ്ടു പരിചയിച്ച എനിക്ക് അവിടെ കണ്ട ആരോ മേല്‍ക്കൂര തല്ലി ചതച്ചത് പോലെയുള്ള  കാറുകള്‍ അതിശയമായി.

    കാറില്‍ കയറി താമസ സ്ഥലത്തേക്ക്,നല്ല കണ്ണാടി പോലെ മിന്നുന്ന റോഡുകള്‍,പോകുന്ന വഴിയാകെ കച്ചവട സ്ഥാപനങ്ങളിലൊക്കെ വര്‍ണ വിളക്കുകളും നിയോണ്‍ ബോര്‍ഡുകളും.റോഡിന്‍റെ ഇരു വശങ്ങളിലും പനകള്‍ കായ്ച്ചു നില്‍പ്പുണ്ടായിരുന്നൂ...... 

    റോഡിന്നിരുവശത്തും ബഹുനില കെട്ടിടങ്ങള്‍.കാഴ്ചകളൊക്കെ എന്നിലെ ഏഴു വയസ്സുകാരിക്ക് പുതുമയും അതിശയവും ഉളവാക്കുന്നതായിരുന്നൂ

    .അര മണിക്കൂര്‍ നേരത്തെ യാത്രയില്‍ ഞങ്ങള്‍ അല്‍-ഗിസൈസ്,ഷേഖ് റാഷിദ് ഹൌസിംഗ് കോളനി എന്ന ബഹുനില കെട്ടിടങ്ങള്‍ നിറഞ്ഞ സ്ഥലത്തെത്തി.അവിടത്തെ ഒരു അഞ്ചു നില കെട്ടിടം,അതിലായിരുന്നൂ ഞങ്ങള്‍ക്കുള്ള റൂം.

    അന്ന് വരെ ഓല മേഞ്ഞതോ ഓടിട്ടതോ ആയിട്ടുള്ള ഒറ്റ നില വീടുകള്‍ മാത്രമേ എനിക്ക് പരിചയമുണ്ടായിരുന്നുള്ളൂ.പടികള്‍ കയറി നാലാം നിലയിലുള്ള മുറിയിലേക്ക്.ഒരു ചെറിയ സ്വീകരണ മുറി ,രണ്ടു കിടപ്പുമുറികള്‍,ഒന്ന് ഞങ്ങള്‍ക്കും ഒന്ന് അപ്പന്‍റെ കൂട്ടുകാരനും കുടുംബത്തിനും,പിന്നെ ഒരു കൊച്ചു അടുക്കള ,ഒരു ബാത്ത്റൂം ഇത്യാദി സൗകര്യങ്ങള്‍. 

    സ്വീകരണമുറിയുടെ മധ്യഭാഗത്തായി ഒരു ചതുരപെട്ടി,അപ്പന്‍റെ കൂട്ടുകാരന്‍ അതിനടുത് പോയി എന്തോ ഞെക്കുന്നത് കണ്ടൂ,അപ്പോള്‍ അതില്‍ എന്തൊക്കെയോ പടങ്ങള്‍ തെളിഞ്ഞു വന്നൂ ഒപ്പം സംഭാഷണങ്ങളും.എന്താനെന്നെനിക്ക് മനസ്സിലായില്ലാ.അറബിയിലോക്കെ അതില്‍ ആളുകള്‍ ഓരോന്ന് സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നൂ.ജിജ്ഞാസ അടക്കാന്‍ കഴിയാതെ അതെന്താണെന്ന് ഞാന്‍ അപ്പനോട് ചോദിച്ചു.അപ്പോള്‍ അപ്പന്‍ പറഞ്ഞു തന്നൂ അതാണ്‌ ടെലിവിഷന്‍,ദൂരെ നടക്കുന്ന എന്ത് കാര്യവും ഇതില്‍ കൂടി അറിയാമെന്നും മറ്റും.അപ്പൊ അപ്പനോട് ഞാന്‍ ചോദിച്ചു,ഇതില്‍ കൂടിയിപ്പോ എന്‍റെ കൂട്ടുകാര്‍  എന്താ ചെയ്യുന്നേന്നറിയാന്‍ പറ്റുമോ എന്ന്.ഇത് കേട്ട് അവിടെ കൂടിയിരുന്നവരെല്ലാം പോട്ടിച്ചിരിച്ചതിന്റെ കാരണം വളരെ നാള് കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്.

    രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ അവിടുത്തെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ത്തു മൂന്നാം ക്ലാസ്സില്‍.സര്‍ക്കാര്‍  സ്കൂളില്‍ നിന്നെന്തു വ്യത്യസ്തമായിരുന്നൂ അവിടെ.
    യുണിഫോം എന്തെന്നറിഞ്ഞത്  അപ്പോഴാണ്‌.അത് വരെ ഉള്ള വേഷത്തില്‍ ഏതെങ്കിലും ധരിച്ചു കൊണ്ടായിരുന്നല്ലോ സ്കൂളില്‍ പോക്ക്.ഇവിടെ അങ്ങനെ ഒന്നും പറ്റില്ലാ.ഒരു ഷര്‍ട്ട്‌,പിന്നെ അതിനു മുകളില്‍ ഒരു കയ്യില്ലാത്ത പെറ്റികൊട്ട്.പിന്നെ ടൈ,ബെല്‍റ്റ്‌,സോക്ക്സ്,ഷൂസ് ഇത്യാദി വേഷം കെട്ടി വേണം സ്കൂളിലേക്ക് ചെല്ലാന്‍.ദേഷ്യം വന്നൂ എനിക്ക് പക്ഷെ സഹിച്ചല്ലേ പറ്റൂ

    .പിന്നെ സ്കൂളില്‍ കൊണ്ട് പോകാന്‍ വെളുപ്പിന് ഏഴു മണിക്ക് ബസ്സ്‌ വരും,അതില്‍ കയറി സ്കൂളിലേക്ക്.കൂട്ടുകാരുമായി ഓടി കളിച്ചു സ്കൂളിലേക്ക് പോയത് സങ്കടത്തോടെ ഓര്‍ത്തു പോകും ഞാനപ്പോള്‍.

    ഇന്ത്യയുടെ ഒരു മിനി പതിപ്പായിരുന്നൂ സ്കൂള്‍.മലയാളികളെ കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ,ഗുജറാത്തി,രാജസ്ഥാനി കുട്ടികളും ഉണ്ടായിരുന്നൂ.പിന്നെ ചുരുക്കമായി  പാകിസ്ഥാനികളും ബംഗ്ലാദേശികളും.

    ഭാഷ എനിക്ക് ബാലി കേറാ മല തന്നെയായി.അവിടുള്ള കുട്ടികള്‍ ഇംഗ്ലീഷ് പറയുന്നത് കേട്ട് എനിക്ക് അട്ഭുതമായിരുന്നൂ .ടീച്ചര്‍മാര്‍ വരുന്നൂ പോകുന്നൂ എന്തൊക്കെയോ പഠിപ്പിക്കുന്നൂ,ആദ്യമൊന്നും എനിക്കൊന്നും മനസ്സിലായില്ല.

    അപ്പൊ നമുക്ക് കൂടുതല്‍ സ്കൂള്‍ വിശേഷങ്ങളിലേക്ക് കടക്കാം.ടീച്ചര്‍മാര്‍ കൂടുതലും ഹിന്ദിക്കാര്‍ ആയിരുന്നൂ.അവര്‍ക്ക് ഇംഗ്ലീഷ് അല്ലാതെ ഒന്നും എന്നോട് പറയാന്‍ അറിയുകയുമില്ലാ.പിന്നെ മലയാളി സഹപാഠികള്‍ ആരെന്നു പോലും അറിയാന്‍ കഴിയുന്നില്ല കാരണം അവരൊക്കെ അവിടെ ജനിച്ചു വളര്‍ന്നവര്‍,മലയാളം പറയുന്നത് മോശമാണെന്ന് വിചാരിക്കുന്നവര്‍.അതിനിടയില്‍ പെട്ട് ഞാന്‍ വളരെ അധികം വിഷമിച്ചു.

    പിന്നെ അത് വരെ അറിയാത്ത വേറൊരു ഭാഷ കൂടി  നിര്‍ബന്ധമായി  പഠിക്കേണ്ടി  വന്നൂ,അറബിക്.എല്ലാ ജാതി മതസ്ഥരും അറബിക് പഠിക്കേണ്ടത് അത്യാവശ്യമായിരുന്നൂ.അലിഫ്,ബാഹ്,താഹ്...എനിക്കിതൊക്കെ ഇന്ഗ്ലിഷിനെ കാട്ടിലും എളുപ്പമായി തോന്നി.

    ഉച്ചക്കൊരു ഒരു മണി വരയെ ക്ലാസ്സ്‌ ഉള്ളൂ.അവിടെ ഷിഫ്റ്റ്‌  സംബ്രദായമായിരുന്നൂ,രാവിലെ പെണ്‍കുട്ടികള്‍ക്കും  ഉച്ചക്ക് ശേഷം ആണ്‍കുട്ടികള്‍ക്കും.ക്ലാസ് കഴിഞ്ഞാല്‍ പിന്നെയും സ്കൂള്‍ ബസ്സിലേറി നേരെ വീട്ടിലേക്ക്.

    ആദ്യത്തെ കുറച്ചുനാള്‍ പഠിക്കാന്‍ ബുദ്ധിമുട്ടായി തോന്നിയെങ്കിലും അമ്മയുടെയും അപ്പന്‍റെയും സഹായം കൊണ്ട് അധികം  വൈകാതെ ഞാന്‍ ക്ലാസ്സിലെ മിടുക്കി കുട്ടിയായി മാറി.ഇംഗ്ലീഷും അധികം തെറ്റില്ലാതെ പേശാന്‍ പഠിച്ചു.

    അധികം  വൈകാതെ കുറച്ചു നല്ല കൂട്ടുകാരെ എനിക്കവിടെ കിട്ടി.മലയാളി ഇരട്ട കുട്ടികളായ അക്ഷയ,അനുപമ,പാകിസ്ഥാനികളായ ഫൗസിയ,ബുഷറ,ഗോവക്കാരിയായ രൂപ,ഗുജറാത്തിയായ റഷീദ എന്നിവര്‍.കൂട്ടുകെട്ടില്‍ ജാതിമതഭാഷഭേദമോന്നും ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല.

    പിറ്റേ കൊല്ലം എനിക്കൊരു സഹോദരന്‍ ജനിച്ചു,ജോണി.എനിക്ക് ആദ്യം അവനെ ഇഷ്ടമായിരുന്നില്ല.അമ്മയ്ക്കും അപ്പനും എന്നോടുള്ള സ്നേഹം പങ്കു പറ്റാന്‍ വന്ന ഒരു ശത്രു എന്ന മട്ടായിരുന്നൂ.പക്ഷെ ക്രമേണ അവന്‍റെ കളിയും ചിരിയും കുസൃതികളും എന്നെ കീഴടക്കുക തന്നെ ചെയ്തു.

    അങ്ങനെ കാലമെന്ന പടക്കുതിര പിന്നെയും ഓട്ടം തുടര്‍ന്നൂ.

    വളരെ നല്ല രീതിയില്‍ ഞാന്‍ പ്ലസ് ടു പാസ്സായി.എന്നെ ഒരു ഡോക്ടര്‍ ആയി കാണാനായിരിന്നൂ അപ്പന്റെയും അമ്മയുടെയും ആഗ്രഹം.അങ്ങനെ ഞാന്‍ മെഡിക്കല്‍ എന്ട്രന്‍സ് എഴുതി,വളരെ പ്രശസ്തമായ ഒരു മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു.
    .
    ഇവിടെ വെച്ചായിരുന്നൂ എന്‍റെ ജീവിതാധ്യായത്തിലെ പ്രധാന കണ്ണിയായ രമേഷിനെ ഞാന്‍ പരിചയപ്പെടുന്നത്.എന്‍റെ ജീവിതത്തിലെ മൂന്നാം വഴിത്തിരിവ്.ആ വിശേഷം അടുത്തതില്‍ 
                                                                                                                                                 (തുടരും)