Sunday, November 9, 2014

മരണം

By: mind waverings On: 4:39 AM
  • Share Post
  • കൊതിയോടെ നീ ഏറെക്കാലമായി
    ഒളിഞ്ഞിരുന്നെന്നെ നോക്കുന്നതെനിക്കറിയാം 
    നിന്നിലേയ്ക്കണയാന്‍ ഞാന്‍ കൊതിച്ചതും
    നീ മറന്നു കാണാന്‍ വഴിയില്ല
    ഇരുളില്‍ നീ തലോടി ആശ്വസിപ്പിച്ചതും
    പകല്‍ വെട്ടത്തില്‍ ഒളിഞ്ഞിരുന്നെന്നെ ഭയപ്പെടുത്തിയതും
    അകലെയെവിടെയോ അതോ വളരെ അടുത്തോ
    ഞാന്‍ നിന്റെതാകാന്‍ നീ കൊതിക്കുന്നുണ്ടെന്നെന്നെനിക്കറിയാം
    നീളമേറിയ വീഥികളിലും
    തിരക്കേറിയ തെരുവുകളിലും
    ഒറ്റപ്പെട്ടുപോയ തുരുത്തുകളിലും
    എന്നെ നീ തിരഞ്ഞത് ഞാന്‍ അറിഞ്ഞിരുന്നപ്പോഴേ
    കാത്തിരിപ്പുണ്ട് ആ നാളിനായി ഞാനും
    നിന്റെ വിരല്‍ത്തുമ്പ്‌ പിടിച്ചു ജീവന്റെ പടിയിറങ്ങുവാന്‍
    വേദനിപ്പിക്കരുത് പ്രിയമാര്‍ന്നവരെ സങ്കടപ്പെടുത്തരുത്
    എന്നെ നീ കൊണ്ട് പോകുമ്പോള്‍ മരണമേ !!!

    JUST A LITTLE

    By: mind waverings On: 4:35 AM
  • Share Post
  • JUST A LITTLE SYMPATHY,
    MAY TAKE SOME PAIN AWAY.

    JUST A LITTLE APATHY,
    MAY TAKE A LOVE AWAY.

    JUST A LITTLE GESTURE,
    MAY MAKE A BRIGHT DAY.

    JUST A LITTLE SQUABBLE,
    MAY BREAK A HEART AWAY.

    JUST A LITTLE ACCEPTANCE,
    MAY TURN OUT TO BE A LIGHT RAY.

    JUST A LITTLE AVOIDANCE,
    MAY MAKE RELATIONS GO BAY.

    JUST A LITTLE PATIENCE,
    MAY TRAVEL A LONG WAY.

    JUST A LITTLE IMPATIENCE,
    MAY BE A FIRE IN A HAY.

    JUST A LITTLE EMBRACE,
    MAY MAKE EVEN AN ENEMY GAY.

    JUST A LITTLE INVOLVEMENT,
    MAY HAVE LOT MORE TO SAY.

    JUST A LITTLE DISTANCE,
    MAY MAKE SOME RELATIONS FOREVER TO STAY...

    ഓണച്ചിന്ത

    By: mind waverings On: 4:29 AM
  • Share Post
  • ചിങ്ങമിങ്ങെത്തി മാളോരെ
    അത്തമൊരുക്കി,സദ്യയൊരുക്കി
    കോടിയുടുത്തിട്ടൂഞ്ഞാലാടി
    കൂട്ടരുമൊത്ത്‌ രസിക്കണ്ടേ
    അത്തമൊരുക്കാന്‍ പൂക്കള് വേണ്ടേ
    എന്നാല്‍ തന്നെ ഇന്നതെവിടെ
    ഉപ്പില്‍ ചായം പുരട്ടി നിരത്തിയാല്‍
    അടിപൊളി പൂക്കളം കെങ്കേമം
    പൂക്കളമിടുവാന്‍ മുറ്റമിന്നെവിടെ
    ഫ്ലാറ്റായില്ലേ വീടുകളൊക്കെ
    അതിനുള്ളിലെ ഇത്തിരി വട്ടം
    പൂക്കളിവിടെയെവിടെ നിരത്താന്‍
    സദ്യയോരുക്കാന്‍ പച്ചക്കറികള്‍
    തൊട്ടാല്‍ പൊള്ളും വിലയുണ്ടതിന്
    ഫ്രീയായി കീടനാശിനിയൊപ്പം
    ആരോഗ്യത്തിന് മാറ്റെകീടാന്‍
    ഓണക്കോടിയുടുക്കാന്‍ വേണ്ടി
    പോത്തീസ് പാര്‍ഥാസ് ഇത്യാദി
    കത്തിയുമേന്തി ചിരിച്ചു നില്‍പ്പയ്യോ
    പഴ്സിന്‍ ഭാരം താഴ്ത്താന്‍ വേണ്ടി
    ഓണാഘോഷം വീടുകളിലെന്തിന്
    സിറ്റിയിലാകെ വെടി പൊടി പൂരം
    കണ്ണഞ്ചിപ്പിക്കും നിയോണ്‍ വെട്ടവും
    വാണിഭമാന്യര്‍ തന്‍ പുതുമകളും
    ഊഞ്ഞാലാടാന്‍ മരമിന്നെവിടെ
    മരമുണ്ടെങ്കില്‍ തന്നെ നേരമിന്നെവിടെ
    ടീവിയില്‍ നിറയെ പാട്ടും കളികളും
    പിന്നെന്തിനായീ മേലനങ്ങി ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും !!!

    ചൂല്

    By: mind waverings On: 4:27 AM
  • Share Post
  • കൈവളക്കയ്യിലൊതുക്കിയ ചൂലിലെ
    ഈര്‍ക്കിലികള്‍ തങ്ങളില്‍ തങ്ങളില്‍ പിറുപിറുത്തു
    നമുക്കൊന്നായ്‌ ചേര്‍ന്നീ അങ്കണത്തിലെ
    ചപ്പുചവറുകളെ മൂലയിലെയ്ക്കൊതുക്കി
    അതിന്മേൽ തീവിളയാടുന്നത് കണ്ടാസ്വദിക്കാം
    കരിവളകൈകളുടെ ഉടമ ചിന്തിച്ചതോ
    "മനസ്സാം അങ്കണത്തിലെ
    മറക്കാനാവാത്ത നോവിക്കുന്ന ചപ്പുചവറുകളെ
    ഒന്നോന്നായൊരു മൂലയ്ക്കൊതുക്കാൻ
    ഒരു ചൂല് കിട്ടിയിരുന്നെങ്കിൽ"

    ചിന്തകള്‍

    By: mind waverings On: 4:26 AM
  • Share Post
  • എല്ലാ സന്ധ്യകളിലും ഒരു കുന്ന് ചിന്തകൾ
    കൂടഞ്ഞിടാറുണ്ട്
    രാത്രിയുടെ ഒറ്റപ്പെടലുകളിൽ
    എണ്ണിത്തിട്ടപ്പെടുത്താൻ
    കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും
    ചിന്തകളിലെ നേരും നെറിയും നെറികേടുകളും
    തരാതരം വേർതിരിച്ചെടുത്തു
    പല അറകളിലായ് സൂക്ഷിച്ചു വെയ്ക്കാൻ
    സങ്കടമേകിയ ചിന്തകളെ മറക്കാനും
    സന്തോഷമേകിയവയെ മാറോട് ചേർക്കാനും
    നിയന്ത്രിക്കേണ്ടവയെ അതിനാകാതെയും
    വീണ്ടും വീണ്ടും കൂനകൂടുന്ന ചിന്തകൾ..

    ജീവിതം

    By: mind waverings On: 4:17 AM
  • Share Post
  • പുറമേ ചിരിച്ചും
    അകമേ കരഞ്ഞും
    മറ്റുള്ളവരെ ചിരിപ്പിച്ചും
    കോമാളി വേഷമാടി തിമിർക്കുന്ന ജീവിതം
    സ്നേഹത്തിൽ കോപം നിറച്ചും
    വെറുപ്പിനെ നിസ്സംഗതയിൽ പൊതിഞ്ഞും
    സങ്കടങ്ങളിൽ നിസ്സഹായരായും
    തമ്പുകൾ പോലെയീ ജീവിതം
    ഉയരങ്ങളിലേയ്ക്ക് ഊഞ്ഞാലാടണം
    ആടി എത്തുമ്പോൾ എത്തിപ്പിടിക്കാനിടം വേണം
    കയ്യൊന്നു തെറ്റിയാൽ പൊടിയുന്ന ജീവിതം
    മനസ്സെന്ന ഊഞ്ഞാലും നിലയ്ക്കാതാടണം
    വെളുത്ത മുഖങ്ങളിൽ നിറമേറിയ ചായം തേയ്ക്കണം
    വെളുത്ത മനസ്സിനെ കുരിശിൽ തറയ്ക്കണം
    കരയുന്നതും ചിരിക്കുന്നതും കാൽകാശിന് തന്നെയാകണം
    സ്വയമേവ ഒരേനേരം യുദാസും ക്രിസ്തുവുമാകണം .

    ഉദയങ്ങള്‍

    By: mind waverings On: 4:16 AM
  • Share Post
  • ഓരോ ഉദയത്തിനും ഓരോ അസ്തമയം നിശ്ചയം
    അസ്തമയമില്ലാത്തോരുദയം അസാദ്ധ്യം
    ഒരു വേള,അസ്തമയം ഇല്ലാതിരുന്നാല്‍
    വേണ്ടാ ;അസ്തമയ സൂര്യന്റെ കുങ്കുമച്ചുവപ്പും
    പിന്നെ നിലാവിന്റെ കുളിര്‍മ്മയും
    അന്ധകാരത്തിന്‍ നിശബ്ധമാം സംഗീതവും
    ഒക്കെയേയും ഞാന്‍ പ്രണയിക്കുന്നു
    അതിനാല്‍;എന്നുമെന്നും എല്ലാ ഉദയങ്ങള്‍ക്കും
    ഓരോ അസ്തമയം ഉണ്ടാകട്ടെ
    വീണ്ടും വീണ്ടും പൊന്‍പ്രഭയോലും
    ഉദയങ്ങള്‍ ഉണ്ടാകുവാന്‍

    പുഴയും പൂമരവും

    By: mind waverings On: 4:13 AM
  • Share Post
  • വഴി മാറി ഒഴുകിയ പുഴയറിഞ്ഞുവോ
    കടവത്ത് നിന്നിരുന്ന പൂമരം
    കാലം തെറ്റി പൂത്തുലഞ്ഞത്‌
    പുഴയുടെ തഴുകലേറ്റ്, എവിടേയ്ക്കോ 
    ഒത്തുചേർന്നൊഴുകാനായിരുന്നെന്ന്!!

    സ്വപ്നം

    By: mind waverings On: 4:12 AM
  • Share Post
  • പുഴയോരത്തൊരു പൂമരം നില്പ്പുണ്ട്
    സുഗന്ധം പരത്തിക്കൊണ്ട്
    സ്വപ്നമാകുംപൂക്കളുടെ മാസ്മര ഗന്ധം
    ഒരു രാവിനപ്പുറംഅക്കരെ മാനം 
    തുടുക്കുമ്പോള്‍ അടര്‍ന്ന് 
    പുഴയിലേയ്ക്ക് വീണ് എങ്ങാണ്ടെങ്ങാണ്ടേയ്ക്കോ 

    ഒഴുകി അകലുന്ന സ്വപ്നപ്പൂക്കൾ!

    മറവി

    By: mind waverings On: 4:11 AM
  • Share Post
  • അകലുമ്പോൾ യാത്രാമൊഴി പറയരുത്
    അകലേയ്ക്ക് പോയെന്ന്
    മനസ്സ് ബോദ്ധ്യപ്പെടുമ്പോൾ
    മറവിയെന്ന അനുഗ്രഹത്തിൽ നിന്നെ ഞാൻ ഒളിപ്പിക്കാൻ ശ്രമിക്കാം.

    എനിക്കൊളിക്കാന്‍

    By: mind waverings On: 4:10 AM
  • Share Post
  • എനിക്കൊരു ചെറുശംഖു വേണം
    അതിനുള്ളിൽ കയറാവുന്നിടത്തോളം ചെറുതാവണം
    മനസ്സ് ചുരുങ്ങരുത്,മസ്തിഷ്കം ചുരുങ്ങരുത്
    എന്നെ ആരും കാണാതെ
    ശംഖിനുള്ളിൽ കടലിരമ്പവുംശ്രവിച്ചെനിക്കൊളിച്ചിരിക്കണം!!

    നിനക്കായ്

    By: mind waverings On: 4:09 AM
  • Share Post
  • ഒരു വരി കുറിയ്ക്കണംഎനിക്കിനി
    അതിലെന്റെ പ്രാണൻ നിറയ്ക്കണം
    ഞാനെന്നില്ലാതാവും നിമിഷത്തില്‍,
    അന്ന് നിനക്ക് മാത്രം വായിക്കുവാൻ
    ആ വരികളന്നു നിന്നോട് പറയാതെ പറയും
    എന്റെ പ്രാണൻ നീയായിരുന്നു...!!

    നൊമ്പരം

    By: mind waverings On: 4:08 AM
  • Share Post
  • സൂര്യനോ ചന്ദ്രനോ 
    സ്വന്തമെന്നവകാശപ്പെടാനാകാത്ത സന്ധ്യ
    ഒരിക്കലും നിത്യമായി 
    ഒരുമിക്കാൻ കഴിയാത്ത കടലും കരയും
    സാക്ഷാത്ക്കരിക്കാൻ കഴിയാത്ത 
    പ്രണയത്തിന്റെ പ്രകൃതിയുടെ ഉദാഹരണങ്ങൾ

    ഇണക്കം പിണക്കം

    By: mind waverings On: 4:07 AM
  • Share Post
  • പണ്ട്
    ഇൻലാൻഡിൽ ഒരു സ്നേഹവരി
    ഇന്ന്
    ഒരു മിസ്കാൾ
    പിണക്കത്തിൽ നിന്നിണക്കത്തിലേയ്ക്കുള്ള അകലം!!

    മോഹം

    By: mind waverings On: 4:07 AM
  • Share Post
  • കടലാഴങ്ങളളോളം
    തിരഞ്ഞൊരു 
    തരിയോളം ദയ
    ഒരു തിരയോളം ഉയർന്നൊരിക്കലും
    പൂവണിയാത്ത മോഹങ്ങൾ

    ഇന്ന്,ഇന്നലെ,നാളെ

    By: mind waverings On: 4:06 AM
  • Share Post
  • ഇന്നിൻറെ വഴിത്താരകളിൽ,
    ഇന്നലെയുടെ സ്പന്ദനം.
    ഇന്നിലെ ഇന്നിൽ ലയിക്കാൻ,
    ഇനി എന്താണ് മാർഗ്ഗം.
    ഇന്നലയിലേയ്ക്കെത്തി നോക്കാതെ,
    ഇന്നലെയെ പാടേ മറന്ന്,
    ഇന്നലെയുടെ ചരമഗീതം ശ്രവിക്കാതെ,
    ഇനിയെന്നുണ്ട് മോക്ഷം.
    നാളെയെന്ന കിനാവിനെ,
    നാളുകളായുള്ളിലേറ്റുന്നുവെന്നതും,
    നാളെ വന്നെത്തുന്നതെന്നാവും,
    ഇന്നിൻറെയും ഇന്നലെയുടെയും മൃത്യുവിനോപ്പമാകുമോ?

    സ്നേഹം

    By: mind waverings On: 4:05 AM
  • Share Post
  • തെന്നലായ് അവൻ നിന്നടുത്തെത്താതിരിക്കാനല്ലേ 
    ആ ജനവാതിൽ കൊട്ടിയടച്ചത് .
    നിന്നിലെയ്ക്കെത്താൻ അരൂപിയായ 
    അവനെന്തിന് വാതിലുകള്‍ ...
    നീ നല്കിയ സ്നേഹസുഗന്ധ സ്മരണകൾ,
    മാത്രം പോരെ ..എവിടെയും നിന്നെ തിരഞ്ഞെത്തുവാന്‍ ..!!!

    അതിഥി

    By: mind waverings On: 4:04 AM
  • Share Post
  • എന്റെ വിരസതകളെ ഹനിക്കാനാണ് 
    അവയിലെയ്ക്ക് നീ അതിഥിയായി കയ്യേറിയത് 
    എന്റെ മൂകതകളെ സഹിച്ചും 
    വേദനകളെ തഴുകിയും 
    എന്നെ അസ്വസ്ഥയാക്കുമ്പോഴും 
    നഷ്ടമായ വിരസതയെ
    ഞാന്‍ നിത്യം പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു ..!!

    രാവിന്റെ വ്യസനങ്ങള്‍

    By: mind waverings On: 4:04 AM
  • Share Post
  • തീക്ഷ്ണമായെരിഞ്ഞ പകലോനെ വേര്‍പെട്ട്‌,
    നനുത്ത തണുവാര്‍ന്ന പ്രണയം നിറയ്ക്കുന്ന;
    ചന്ദ്രന്റെ സ്നേഹം മുകരുമ്പോള്‍,
    വ്യസനങ്ങള്‍ എന്താകാം രാവിന്‍ മനസ്സില്‍ ....
    പകലുദിക്കുമ്പോള്‍ വീണ്ടും പ്രണയം
    കൈ മാറേണ്ടി വരുമെന്നതാവുമോ?
    പകലോന്റെ പ്രണയചൂടില്‍ നിന്നകന്ന് ,
    ഉടുരാജന്റെ തണുവോലും പ്രേമം നുകരാനുള്ള വെമ്പലോ..
    രാവിന്‍ നിലാവത്ത് തളിര്‍ക്കുന്ന സ്വപ്നങ്ങളെ,
    പകലിന്റെ താപം തളര്‍ത്തുമെന്നതാവുമോ.
    കലേശന്‍ തന്നുടെ ചാരത്തമരുമ്പോഴും..
    മനസ്സില്‍ നിറയെ രവിതന്‍ ഓര്‍മ്മകളെന്നതോ.
    തിങ്കള്‍ തന്‍ പുഞ്ചിരി കണ്ടു വിടരുന്ന,
    ആമ്പല്‍ പെണ്ണിന്‍ വിടര്‍ന്ന മുഖതിങ്കള്‍,
    പകലോന്റെ ക്രോധം കണ്ടു വാടുമെന്ന
    ആധിയാലുള്ള വ്യസനമാകുമോ..
    നക്ഷത്രകുഞ്ഞുങ്ങള്‍ തന്‍ മൂകമാം പുഞ്ചിരി ,
    കിളികൂജന ബഹളങ്ങള്‍ക്ക് വഴിമാറുമെന്നതോ.
    ഏതായാലുമുണ്ടേതോ വ്യസനം,
    കണ്ണീര്‍ തുള്ളികളല്ലേ പ്രഭാത മഞ്ഞുതുള്ളികള്‍ !!!!!!

    അവളുടെ രാവുകള്‍

    By: mind waverings On: 4:01 AM
  • Share Post
  • അവള്‍ക് രാത്രി ഉറങ്ങാനായില്ല, എന്നത്തേയും പോലെ.എന്നും രാത്രി ആണല്ലോ അദ്ദേഹത്തിന്റെ ഡ്യൂട്ടി .ഒരു ദിവസം പോലും മുടക്കാന്‍ കഴിയില്ലല്ലോ.കാര്‍മേഘം മൂടിയ രാത്രികളില്‍ ചിലപ്പോള്‍ താന്‍ അറിയാതെ ഉറങ്ങി പോകും പക്ഷെ അദ്ദേഹത്തിനോ.ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ പകല്‍ മുഴുവന്‍ കിടന്നുറങ്ങാം എന്നത് ശരി തന്നെ പക്ഷെ രാത്രി ഉറക്കം പോലെ സുഖകരം ആകുമോ അത്.എന്തെല്ലാം അപകടങ്ങള്‍ ആണ് രാത്രിയില്‍ പതിയിരിക്കുന്നത്‌ .അദ്ദേഹം മടങ്ങി വരുന്നത് വരെ നെഞ്ചില്‍ തീയാണ് .അദ്ദേഹത്തിനു എന്തെങ്കിലും സംഭവിച്ചാല്‍......അദ്ദേഹം ഇല്ലെങ്കില്‍ ഞാനുമില്ലല്ലോ ..ഇങ്ങനെ ഓരോന്ന് ഓര്‍ത്തിരുന്നു പൂനിലാ പെണ്ണ് തന്റെ ചന്ദ്രേട്ടന്റെ മടങ്ങി വരവും കാത്ത് ..!!!

    മരീചിക

    By: mind waverings On: 4:00 AM
  • Share Post
  • കുറെ ദിവസം ആലോചിച്ച ശേഷമാണ് അവൻ അവൾക്ക് ഫ്രെണ്ട് റിക്വസ്റ്റ് അയച്ചത്.പല ഗ്രൂപ്പുകളിലും അവളെ കണ്ടിട്ടുണ്ട്.അധികം മിണ്ടാതെ കമ്മന്റ് ഒരു സ്മൈലിയിൽ ഒതുക്കി പോകുന്നവൾ.അവൾ ആരെന്നോ,ചെറുപ്പമാണോ വിവാഹിതയാണോ ഇതൊന്നും അവനറിയില്ലായിരുന്നു.അവൾ സൗഹൃദം സ്വീകരിക്കുമോ എന്നൊരാശങ്കയുണ്ടായിരുന്നു പക്ഷെ അത് വ്യർത്ഥമായിരുന്നു.അവൾ സ്വീകരിച്ചു.
    അന്നവൻ അവൾക്കൊരു നന്ദി പറഞ്ഞു അതിന് അവളുടെ മറുപടി സ്മൈലിയും.
    പിറ്റേന്ന് മുതൽ അവളുടെ ഇൻബോക്സിൽ അവൻറെ ഗുഡ്മോർണിങ്ങും ഗുഡ്എവെനിങ്ങും പതിവായി അതിനൊക്കെ മറുപടി പോലെ അവളുടെ പതിവ് സ്മൈലികളും.
    ജോലിത്തിരക്ക് കൂടിയപ്പോൾ ഒരു മാസം എഫ് ബീ അടച്ചു വെയ്ക്കേണ്ടി വന്നു.എന്ത് കൊണ്ടോ ആരെയോ മിസ് ചെയ്യുന്നപോലെ മനസ്സിൽ ഒരു വരിഞ്ഞു മുറുകൽ.അതവളെ ആണെന്ന് അവൻ തിരിച്ചറിഞ്ഞു.
    ഇനി എഫ് ബീ തുറക്കുമ്പോൾ അവളോട് മനസ്സ് തുറക്കണം.ജീവിതത്തിലേയ്ക്ക് ക്ഷണിക്കണം എന്നൊക്കെ അവൻ തീരുമാനിച്ചു.
    ജോലിതിരക്കൊഴിഞ്ഞനാൾ എഫ് ബീ തുറന്നപ്പോൾ അവൻറെ ഇന്ബോക്സ് നിറഞ്ഞു കവിഞ്ഞ് അവളുടെ മെസേജുകൾ.പരാതികൾ പരിഭവങ്ങൾ.അവൻറെ
    മനസ്സ് ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി.
    പക്ഷെ അവസാന മെസേജ് അവനെ തകർത്തുകളഞ്ഞു.
    പ്രിയപ്പെട്ടവന്(ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല)
    എൻറെ നൊമ്പരങ്ങളിൽ ആശ്വാസത്തിന്റെ തേൻ പുരട്ടി എങ്ങോ മറഞ്ഞ എൻ പ്രിയനേ ,മരണത്തിനെ മുഖാമുഖം കണ്ടപ്പോഴും നിൻറെ മെസേജുകൾ ജീവിതത്തെ പ്രണയിക്കാൻ എന്നെ ആശിപ്പിച്ചു.നന്ദി.ഇനി നാം കാണില്ല മരണത്തിന്റെ വേദന എന്നെ കാർന്നു കഴിഞ്ഞു.ആർ.സീ.സി യിലെ ഡോക്ടർമാർ എന്നെ കയ്യൊഴിഞ്ഞു ഒടുവിലായി ഇതാ പ്രിയനേ നിനക്കൊരു ഗുഡ് ബൈ .
    അന്നത്തോടെ അവൻ എഫ് ബീ എന്നത്തേയ്ക്കുമായി അടച്ചു

    പിണക്കം

    By: mind waverings On: 3:59 AM
  • Share Post
  • അവനോട് അവൾ അന്നേ പറഞ്ഞതായിരുന്നു വേണ്ടാത്ത കാര്യങ്ങളിൽ ചെന്ന് തലയിടരുതെന്ന്.എന്നിട്ടും അവളുടെ മുന്നിൽ വിജയി ആകാൻ വേണ്ടിയാണ് അവനത്‌ ചെയ്തത്.
    ഒടുവിൽ അത് പ്രശ്നത്തിൽ തന്നെ കലാശിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.ആ പേരിൽ അവൾ അവനോട് പിണങ്ങി പോയി.ഇനി ചോനനുള്ള ആ മാവിൽ കയറി അവൻ മാങ്ങ പറിച്ചിട്ട്‌ മേലാകെ ചൊറിഞ്ഞു മുറിച്ചാൽ അവൾക്കെന്ത് ചേതം.

    മടക്കം

    By: mind waverings On: 3:58 AM
  • Share Post
  • സീന്‍ ഒന്ന് 
    കഥാപാത്രം ശ്യാമ

    മടുത്ത് തുടങ്ങിയിരിക്കുന്നു .വെറുമൊരു വണ്ടിക്കാളയെപ്പോലെ ചുമട് വലിച്ചു തളര്‍ന്നിരിക്കുന്നു .വണ്ടിക്കാളയ്ക്ക് പോലും ഇടയ്ക്ക് ഉടമസ്ഥന്റെ തലോടല്‍ ലഭിക്കാറുണ്ട്!!

    അതിരാവിലത്തെ എണീറ്റ്‌ വീട്ടു ജോലികള്‍ ഒക്കെ തീര്‍ത്ത് ശരത്തിനും കുട്ടികള്‍ക്കും ഉള്ള ലഞ്ചും പാക്ക് ചെയ്തു യാത്രയാക്കി ഓഫീസിലേയ്ക്ക് ഒരു നെട്ടോട്ടമാണ്.

    ഉണരുമ്പോള്‍ മുതല്‍ "ശ്യാമേ ചായ .ശ്യാമേ തോര്‍ത്ത് ,ശ്യാമേ പേസ്റ്റ് ..അമ്മെ ടൈ ,അമ്മെ സോക്സ്‌ "ഇതിനായി ചെല്ലേണ്ട കയ്യും തന്‍റെ തന്നെയല്ലേ?
    ഇതിനിടയില്‍ കുളിക്കണം സാരി ഉടുക്കണം,പ്രാതല്‍ കഴിക്കല്‍ മിക്ക ദിവസവും ഉണ്ടാവില്ല ,അല്ലെങ്കില്‍ തന്നെ താന്‍ കഴിക്കുന്നോ ഇല്ലയോ എന്ന് ആര്‍ക്കറിയണം .

    ശരത്തിന്റെയും തന്റെയും ഇടയിലുള്ള പ്രണയം എന്നെ പറന്നകന്നു.അദേഹത്തിന് ഓഫീസ് ,ജോലി ,ക്ലയിന്റ്സ്,മീറ്റിംഗ്,വീട്ടില്‍ വന്നാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌.കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുമ്പോ എന്തേലും മിണ്ടാന്‍ ചെന്നാല്‍ ചീറാന്‍ വരും .

    മക്കളും അച്ഛനെ പോലെ ആയി തുടങ്ങിയിട്ടുണ്ട്.അവര്‍ക്ക് എന്തിനും ഏതിനും കൂട്ടുകാര്‍ മതി.
    തന്‍റെ സ്ഥാനം വെറും ഒരു അടുക്കളക്കാരി മാത്രമായി അധപതിച്ചിരിക്കുന്നു.
    മനോരാജ്യത്തില്‍ മുഴുകി ഓഫീസില്‍ എത്തിയത് അറിഞ്ഞില്ല.ഇന്ന് സെക്രട്ടറിയുടെ വക ഓട്ടന്‍ തുള്ളല്‍ ഉണ്ടാവും വൈകിയതിന്.

    സീന്‍ രണ്ടു
    കഥാപാത്രം ശരത്

    ഓഫീസിലെ ജോലികളില്‍ വിരസത തോന്നി തുടങ്ങിയിട്ട് കാലമെത്രയായി.എന്നും ഒരേ ചിട്ട.മടുത്തിരിക്കുന്നു .ശ്യാമയ്ക്കും കുട്ടികള്‍ക്കും ഒപ്പം സമയം ചിലവഴിച്ചിട്ടു തന്നെ എത്ര നാളായി .പാവം അവള്‍ വല്ലാതെ സങ്കടപ്പെടുന്നുണ്ടാവും.തനിക്കും കുട്ടികള്‍ക്കും വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നുണ്ട് അവള്‍ എന്നറിയാഞ്ഞിട്ടല്ല എന്നിട്ടും .
    രാത്രി വീട്ടിലെത്തുമ്പോള്‍ തന്നെ സമയം എട്ടാകും.ഓഫീസിലെ പല ഫയലുകളും വര്‍ക്കുകളും വീട്ടിലേയ്ക്ക് കൊണ്ട് വരുന്നത് നോക്കുന്നത് രാത്രിയിലാണ്.ചില കോണ്ട്രാക്റ്റ് വര്‍ക്കുകള്‍ എഫ് ബീയില്‍ ഉള്ള സുഹൃത്തുക്കള്‍ മുഖേനെയാണ് ലഭിക്കുന്നത് .അതിനെ കുറിച്ച് അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാവും അവള്‍ ജോലി ഒക്കെ തീര്‍ത്ത് അടുത്ത് വരിക.ശല്യപ്പെടുത്താതിരിക്കാന്‍ അവളോട്‌ പറഞ്ഞു കഴിയുമ്പോള്‍ പലപ്പോഴും കുറ്റബോധം തോന്നിയിട്ടുണ്ട്.

    സീന്‍ മൂന്ന്
    കഥാപാത്രം ശ്യാമ,അരുണ്‍

    വൈകിട്ട് വീട്ടിലെത്തി,കുട്ടികള്‍ക്ക് കാപ്പി ഒക്കെ ഒരുക്കി കഴിഞ്ഞപ്പോള്‍ ഫേസ്ബുക്ക്‌ ഓപ്പണ്‍ ആക്കാന്‍ തോന്നലുണ്ടായി.കൂടെ പഠിച്ച സുഹൃത്തുക്കള്‍ ഉണ്ട് അതില്‍.എത്രനാളായി അവരോടൊക്കെ മിണ്ടിയിട്ട്.
    മനസ്സിന്റെ ടെന്‍ഷന്‍ അങ്ങനെ എങ്കിലും ഒന്നും മാറുമോ എന്ന് നോക്കട്ടെ.ലോഗിന്‍ ചെയ്തപ്പോള്‍ കണ്ടു നിറയെ നോട്ടിഫിക്കേഷനും രണ്ടു ഫ്രെണ്ട് റിക്വസ്റ്റും.നോട്ടിഫിക്കേഷന്‍ ഓടിച്ചു നോക്കി ,ഫ്രെണ്ട് റിക്വസ്റ്റ് രണ്ടും പരിചയമില്ലാതെ തോന്നി എന്നാലും അക്സപ്റ്റ് കൊടുത്തു.

    അക്സപ്റ്റ് ചെയ്തയുടനെ ഹായ് എന്ന് മെസേജ് വന്നു.തിരിച്ചും ഒരു ഹായ് പറഞ്ഞു.ആരാണ് ഏതാണ് എന്താണ് എന്നൊക്കെ ചോദ്യങ്ങള്‍,മറുപടി കൊടുത്തില്ല.തന്‍റെ മൌനം കണ്ടാവും അയാള്‍ അയാളെ കുറിച്ച് വാചാലനായി.ആ വാചാലത അവള്‍ക്കെന്തോ ഇഷ്ടമായത് പോലെ.എന്നിട്ടും അവള്‍ നിശബ്ദയായിരുന്നതേയുള്ളൂ .

    പിറ്റേദിവസം എത്രയും വേഗം വീട്ടില്‍ എത്താന്‍ എന്തെന്നില്ലാത്ത വ്യഗ്രതയുണ്ടായി അവള്‍ക് ആരോ പ്രതീക്ഷിചിരിക്കുന്നത് പോലെ.പ്രതീക്ഷ തെറ്റിയില്ല അവള്‍ക്കായി അവന്റെ മെസേജ് എഫ് ബീയില്‍ കാത്തിരിപ്പുണ്ടായിരുന്നു.അവള്‍ അവനോട് മനസ്സ് തുറക്കാന്‍ തോന്നലുണ്ടായി.അവന്റെ ചോദ്യങ്ങള്‍ക്ക് അവള്‍ ഒന്നൊന്നായി മറുപടി നല്‍കി.

    പോകെ പോകെ അവള്‍ ശരതിനെയും കുട്ടികളെയും സങ്കടങ്ങളെയും ഒക്കെ മറന്നത് പോലെ.അവന്‍ ,അരുണ്‍ ,അവനായി അവളുടെ ലോകം.

    അവന്‍ ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അവളെക്കാള്‍ പത്ത് വയസ്സോളം ഇളപ്പമുള്ള അവന്‍ അവളെ ചേച്ചിയെന്നായിരുന്നു വിളിച്ചിരുന്നത്‌.അപഗ്രഥിക്കാന്‍ ആകാതൊരു ബന്ധം അവര്‍ക്കിടയില്‍ വളര്‍ന്നു വന്നു .

    ഒരു ദിവസം അപ്രതീക്ഷിതമായി അവനില്‍ നിന്ന് അവളെ സ്നേഹിക്കുന്നു എന്ന വാക്ക് കേട്ടു അവള്‍ ഞെട്ടിപ്പോയി കാരണം അവളുടെ മനസ്സില്‍ ഉണര്‍ന്നു പൊന്തി,അവള്‍ സമര്‍ത്ഥമായി ഒളിപ്പിച്ചിരുന്ന വികാരമായിരുന്നു അവനില്‍ നിന്നവള്‍ കേട്ടത് .

    വരണ്ട മണ്ണിലേയ്ക്ക് മഴ പെയ്ത പോലെ,അവളുടെ മനസ്സിലെ മോഹവിത്തുകള്‍ ഉയിര്‍ കൊണ്ട്.പ്രണയമഴവില്ല് മനോവാനില്‍ വിരിഞ്ഞു,മനസ്സാകും മയില്‍ തുള്ളി കളിച്ചു.

    സന്ധ്യകള്‍ മനോഹരങ്ങളായി അവള്‍ക്ക് തോന്നി.നേരം വെളുത്തു സന്ധ്യയാകുന്ന വരെയുള്ള സമയങ്ങളില്‍ വിരഹം അവളെ വരിഞ്ഞു മുറുക്കി.

    ഒരു ദിവസം അവന്‍ പറഞ്ഞു അവളില്ലാതെ അവനു ജീവിക്കാന്‍ കഴിയില്ലെന്ന്,അവനൊപ്പം ചെല്ലണമെന്ന്.അവളുടെ മനസ്സിലും അതെ ചിന്തകള്‍ ഉണ്ടായിരുന്നുവോ ആവോ ?

    പ്രണയദിനത്തിന് തലേന്ന് അവനു അവളെ നേരിട്ട് കാണണം എന്ന് വാശി പിടിച്ചു,അന്ന് കൂടെ ചെല്ലണമെന്നും.അവളും അതായിരുന്നു ആഗ്രഹിച്ചത്‌.
    പിറ്റേദിവസം ഓഫീസില്‍ നിന്ന് ലീവ് എടുത്ത് അവനെ കാണാന്‍ പോകാമെന്ന് അവള്‍ തീരുമാനിച്ചു.മ്യൂസിയത്തില്‍ വെച്ച് കണ്ടു മുട്ടാം എന്നായിരുന്നു തീരുമാനം .
    പതിവ് പോലെ ഓഫീസിലേയ്ക്കുള്ള യാത്ര,വഴി തിരിച്ച് മ്യൂസിയത്തിലെയ്ക്കായി.

    പതിവില്ലാതെ അവളുടെ മൊബൈലില്‍ അന്ന് ശരത്തിന്റെ കോള്‍ വന്നു .അവള്‍ ഞെട്ടി പ്പോയി .എന്തെങ്കിലും അറിഞ്ഞാവുമോ ഈ വിളി.
    കാള്‍ അറ്റന്‍ഡ് ചെയ്ത ശ്യാമ കേട്ടത് പതിനാലു വര്ഷം മുന്‍പേ കേട്ട ശരത്തിന്റെ പ്രണയാര്‍ദ്രമായ ശബ്ദമായിരുന്നു.ഉച്ചയ്ക്ക് അവളോട്‌ ഓഫീസില്‍ നിന്ന് ഒരാഴ്ച ലീവ് എടുക്കാനും പിറ്റേ ദിവസം കുടുംബ സമേതം ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു കാള്‍ കട്ട്‌ ചെയ്തു.
    ശ്യാമ എന്ത് വെണമെന്നറിയാതെ കുഴങ്ങി.

    മ്യൂസിയത്തില്‍ അവളെത്തുമ്പോള്‍ ,അരുണ്‍ അവിടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.അവള്‍ക്ക് അവനോട് എന്ത് പറയണം എന്നറിയാതെ നിശബ്ദയായി.
    ഒടുവില്‍ അവള്‍ തന്നെ മൌനം ഭഞ്ജിച്ചു "അരുണ്‍ ക്ഷമിക്കണം എന്നോട് ,ഒരിക്കലും എനിക്ക് നിനക്കൊപ്പം വരാന്‍ കഴിയില്ല.എന്റെ കുടുംബം ആണ് എനിക്കെല്ലാം.പ്രണയം മരിച്ച എന്റെ മനസ്സിലേയ്ക്ക് ലോഭമില്ലാതെ അത് നിറച്ച നിന്നോട് എനിക്കുള്ള കടപ്പാട് ഒരിക്കലും തീരുകയില്ല.ഞാന്‍ മടങ്ങി പോകട്ടെ ,എനിക്ക് മാപ്പ് തരൂ "

    അരുണ്‍ പുഞ്ചിരിച്ചതെ ഉള്ളൂ .അവന്‍ പറഞ്ഞു "ചേച്ചീ പ്രണയം എന്നാല്‍ കാമം മാത്രമല്ല എന്ന് എന്നെ പഠിപ്പിച്ചത് ചേച്ചിയാണ്.അത് ഒരു നിലാവ് പോലെ മനസ്സിലേയ്ക്ക് പെയ്തിറങ്ങുന്ന ഒരു സുഖമുള്ള തണുപ്പേകുന്ന ഒന്നാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.ഇത്ര നാളും നാം പങ്ക് വെച്ചിരുന്ന പ്രണയത്തിന് ഒരിക്കലും മരണമുണ്ടാവില്ല.ജീവിചിരിക്കുവോളം അകന്നിരുന്നായാല്‍ പോലും അതുണ്ടാവും .എനിക്കറിയാമായിരുന്നു ചേച്ചിക്ക് ഒരിക്കലും കുടുംബത്തെ പിരിഞ്ഞു വരാന്‍ കഴിയില്ലെന്നും" .
    എന്റെ ,നമ്മുടെ പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി ചേച്ചീ ഈ ഗിഫ്റ്റ് വാങ്ങണം.കയ്യിലേയ്ക്ക് അവന്‍ അവളുടെ ഇഷ്ടനിറമുള്ള പിങ്ക് കല്ല്‌ പതിച്ച മോതിരം അവള്‍ക്കേകുമ്പോള്‍ അവന്റെ കൈ വിറകൊള്ളുന്നത്‌ അവള്‍ അറിയുന്നുണ്ടായിരുന്നു പക്ഷെ ഒരു ഞെട്ടിക്കുന്ന വസ്തുത അപ്പോള്‍ അവള്‍ക്ക് മനസ്സിലായി അവളുടെ മനസ്സു വെമ്പല്‍ കൊള്ളുന്നത്‌ ശരത്തിനടുത്ത് എത്താന്‍ ആണെന്ന്!!!

    വെറുതെ ചില ടെന്‍ഷനുകള്‍

    By: mind waverings On: 3:57 AM
  • Share Post
  • മയക്കത്തിന്റെ, അഭൗമ സൌന്ദര്യത്തിന്റെ അഗാധതയിലേയ്ക്ക് മുങ്ങി രസിക്കുമ്പോൾ തന്നെ ഉണർവ്വിന്റെ തീച്ചൂള പൊള്ളൽ അവളറിയുന്നുണ്ടായിരുന്നു.സ്വപ്നങ്ങളെ പോലും ആസ്വദിക്കാൻ തനിക്കെന്താ കഴിയാത്തത് എന്നവളുടെ മനസ്സ് ചോദ്യചിഹ്നം കുത്തി.
    അതിനുള്ള ഉത്തരം, ഇനി ഗൂഗിളിൽ തപ്പേണ്ടി വരുമോ ?ഫ്രോയിഡ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ എഫ് .ബീ ഫ്രെണ്ട് ആക്കി ,ചാറ്റിലൂടെ ഈ സംശയം ക്ലീയർ ചെയ്യാമായിരുന്നു .ഒരു ചോദ്യചിഹ്നം കുത്തൽ ദേ പിന്നേം ....ഫ്രോയിഡ് ഒറിജിനൽ തന്നെയാവുമോ ..കാരണം പ്രശസ്തർക്കൊക്കെ എത്രയെത്ര ഫേക്ക് ഐ ഡി കളാ ഈശ്വരാ ...
    അതിലും മെച്ചം "മ "വാരികകളിലെ "മനശാസ്ത്രജ്ഞാനോട് ചോദിക്കാം" തന്നെയാ.വടക്ക് നോക്കി യന്ത്രത്തിൽ നമ്മുടെ ശ്രീനിയേട്ടനെ പോലെ .
    പിന്നെ ചാനലുകളിലെ "ഡോക്ടറോട് ചോദിക്കാം" പരിപാടിയിലായാലോ;ലൈവ് ആയി ഉത്തരം കിട്ടിയേനെ പക്ഷെ ആ സമയത്ത് വിളിക്കുമ്പോഴായിരിക്കും നമ്പര് ബിസി എന്ന കൊഞ്ഞനം കുത്തൽ .
    നേരിട്ട് പോയി ഡോക്ക്ട്ടരെ കാണാം എന്ന് വിചാരിച്ചാൽ ആ വഴിക്ക് പോകുന്നത് ആരെങ്കിലും കണ്ടാല്‍ പിന്നെ "അവൾക്കു നൊസ്സാണെന്ന് തോന്നുന്നു "എന്ന് അന്ന് വൈകുന്നേരം തന്നെ കമ്പിയില്ലാ കമ്പി വാർത്ത നാക്കുകളിലൂടെ ബ്രോഡ്‌കാസ്റ്റ് ചെയ്യപ്പെട്ടു തുടങ്ങും ..
    ഹാ ;ഓർത്തോർത്തു ടെന്ഷനടിക്കാൻ ഒരു ടോപ്പിക് കൂടി കിട്ടിയ സന്തോഷത്തിൽ അവൾ അടുത്ത മയക്കത്തിലേയ്ക്കു വഴുതി..

    സീരിയല്‍ വിപ്ലവം

    By: mind waverings On: 3:56 AM
  • Share Post
  • അതിരാവിലെ തുടങ്ങിയ വീട്ടജോലികള്‍ ..മക്കളെയും ഭര്‍ത്താവിനെയും സ്കൂളിലെയ്ക്കും ഓഫീസിലേയ്ക്കും യാത്രയാക്കാനുള്ള തിരക്ക് ..അവര്‍ക്കുള്ള പ്രാതല്‍ ,ഉച്ചയ്ക്കതെയ്ക്കുള്ള ഭക്ഷണം എല്ലാം തരാതരം ശരിയാക്കി കൊടുക്കല്‍ ഒക്കെ കഴിയുമ്പോള്‍ ഒന്ന് നടുവ് നിവര്‍ത്താന്‍ ഇരിക്കുമ്പോഴാണ് ...കേള്‍ക്കുന്ന അശരീരി ..."വെറുതെയല്ല ഭാര്യ" ....ഹോ അതൊന്നു കേള്‍ക്കുമ്പോ മനസ്സില്‍ നിറയുന്ന അഹങ്കാരം ..എന്നെ ഞാന്‍ സ്വയമങ്ങു സമ്മതിച്ചു കൊടുക്കും.
    വീട് തൂത്ത് വാരി വൃത്തിയാക്കി ,തറയൊക്കെ തുടച്ചു വൃത്തിയാക്കി ,പിള്ളേരുടെ യൂണിഫോം ഒക്കെ കഴുകി ഉജാല മുക്കി ..കെട്ട്യോന്റെ ഷര്‍ട്ടും പാന്റും സ്റ്റാര്‍ച്ച് മുക്കി വെയിലത്തിട്ടു ..അന്നത്തെ പത്രം ഒന്നോടിച്ചു നോക്കി ..കുളിച്ചു കഴിഞ്ഞു വന്നു ഊണ് കഴിക്കുമ്പോഴാണ് ഹോ "പരസ്പര" സ്നേഹം മനസ്സില്‍ നിറയുന്നത് .

    അത് കഴിഞ്ഞൊന്ന് എഫ് ബീയില്‍ അലഞ്ഞു തിരിഞ്ഞു ക്ഷീണിക്കുമ്പോ ..കുട്ടികള്‍ പള്ളിക്കൂടത്തില്‍ നിന്നെത്തും. കാപ്പിക്കൊപ്പം "ടേസ്റ്റ് ടൈം' കൂടി ചേര്‍ത്ത് അവരുടെ ക്ഷീണം മാറ്റും ..എന്റെം ..
    പിന്നെ അവര്‍ "ഡോരേമോനുമായി" ഓടി കളിക്കുമ്പോ വൈകുന്നേരത്തെ അത്താഴത്തിനുള്ള വക ശരിപ്പെട്ടിട്ടുണ്ടാകും.അപ്പോഴാണ്‌ "പാദസര" കിലുക്കം കേള്‍ക്കാര്.
    "ഒരു പെണ്ണിന്റെ കഥ " എത്ര ദയനീയമാണെന്ന് അപ്പോഴാ മനസ്സിലാകുക.അത് കഴിയുമ്പോഴാണ് "പട്ടുസാരി" അണിയാന്‍ മോഹം തോന്നാറ് . "സ്ത്രീധനവും' കൊടുത്തു കെട്ടിക്കൊണ്ടു വന്ന ഭാര്യയ്ക്ക് ചുരിദാര്‍ അല്ലാതെ പട്ടുസാരി കിട്ടുമ്പോള്‍ ആണല്ലോ അവള്‍ക്കു സ്വയം "ഭാഗ്യദേവത" ആയി അനുഭവപ്പെടുക.
    ഇന്നത്തെ ജീവിതതമാശകളില്‍ ഓര്‍ത്തോര്‍ത്തു കരയാന്‍ "കോമഡി എക്സ്പ്രസ് " പോലെ വരി വരിയാ അങ്ങനെ ഓടുകയല്ലേ.അത് കണ്ടു കഴിയുമ്പോള്‍ കയ്യില്‍ ഒരു 'പട്ടുറുമാല്‍ " അത്യാവശ്യമായി വരും.
    "'അമ്മ" എന്നുള്ള സ്ഥാനം അത്ര "കാര്യം നിസ്സാരം" അല്ലല്ലോ."ഇവള്‍ യമുന" അമലയുമായി കുങ്കുമപ്പൂവ് വാങ്ങാന്‍ പോയി വന്നത് "ഗുലുമാല്‍ ഭായ് " കണ്ടിട്ട് 'ഒരിടത്തൊരിടത്ത്" ഒക്കെ അത് ലൈവ് ന്യൂസ് ആക്കി.
    "ലൈഫ് ഇസ് ബ്യൂട്ടിഫുള്‍" ആണെന്നും അത് "സിംഫണി" കൊണ്ട് നിറയ്ക്കണം എന്നും മനസ്സിലോര്‍ത്തു കൊണ്ട് "റിപ്പോര്‍ട്ടെഴ്സു ഡയറി"യും വായിച്ചു .."ശുഭരാത്രി"

    ചിലതില്‍ ചിലത്

    By: mind waverings On: 3:54 AM
  • Share Post
  • സ്നേഹത്തിന്റെ പാരമ്യത:
    വിദേശത്ത് നിന്ന് ലീവിന് വന്ന ചെറുമകളുടെ ചെറുപ്പത്തിലെ പാവയും പുസ്തകങ്ങളും ഉടുപ്പുകളും വെച്ച് നീട്ടുന്ന വാപ്പുമ്മ
    പ്രണയം:
    നീ എന്തിനാടീ സങ്കടപ്പെടുന്നെ ,നിനക്ക് ഞാനില്ലേ എന്നൊരു ചോദ്യം
    വെറുപ്പ്‌ :
    അടുത്ത വീട്ടിലെ പെങ്കൊച്ചു വൈകുന്നേരം കോളേജില്‍ നിന്ന് വൈകിയതിന്റെ കാരണം വിവരിക്കാന്‍ വരുന്ന നല്ല അയൽവാസിയോട്
    ദുഃഖം :
    മക്കളുണ്ടെങ്കിലും ഒരു നേരത്തെ ആഹാരത്തിനു അന്യന്റെ മുന്നിൽ ഇരക്കാന്‍ ഇറങ്ങുന്ന മാതാവ്
    ദേഷ്യം :
    ഇരുട്ടേ വെളുക്കെ ജോലി ചെയ്താലും ,നിനക്കെന്താ ഇവിടെ പണി എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ .
    നോസ്ടാല്ജിയ :
    വാപ്പുമ്മ ഉണ്ടാക്കുന്ന മീന്‍ കറി തിളയ്ക്കുമ്പോള്‍ ഉള്ള മണം
    മറവി വേദനയായി തോന്നുന്നത് :
    കൂടെ പഠിച്ച സുഹൃത്തുക്കള്‍ "പേരെന്താ മറന്നു പോയല്ലോ" എന്ന് പറയുന്നത്
    മറക്കാന്‍ കൊതിക്കുന്നത് :
    ഒന്നും മറക്കരുത് എന്നാണു കൊതിക്കുന്നത് ,മറന്നാല്‍ ഞാന്‍ മറ്റൊരാളാകും .
    വാത്സല്യം :
    അമ്മ ഉമ്മ മമ്മി ഉമ്മി
    സന്തോഷം :
    എല്ലാപേരുടെയും സന്തോഷം ,എന്റെയും .
    സ്വപ്നം;
    പുസ്തങ്ങള്‍ ചുറ്റപ്പെട്ട ഒരു തുരുത്തില്‍ ഞാന്‍ തനിയെ

    ചുംബനം-ഉമ്മ-മുത്തം-മുത്ത് ഗവു

    By: mind waverings On: 3:52 AM
  • Share Post
  • മുത്തശ്ശി-മുത്തശ്ശൻമാരുടെ ഉമ്മയ്ക്ക് കുഴമ്പിന്റെ ഗന്ധംസ്ഫുരിക്കുന്ന സ്നേഹമണമാണ്
    കുഞ്ഞു കുട്ടികൾക്ക് ഉമ്മ കൊടുക്കുമ്പോൾ ഒരു ഗന്ധമുണ്ട്.മുലപ്പാല് മണക്കുന്ന ഒരു മാസ്മരഗന്ധം.
    കുറച്ചു കൂടി മുതിർന്ന കുട്ടികളെ നെറ്റിയിൽ ചുംബിക്കുമ്പോൾ വാത്സല്യം വഴിഞ്ഞൊഴുകുന്ന മനസ്സാണ്.
    അമ്മയുടെ ഉമ്മ ഒരിക്കൽ കൂടിയാ ഗർഭപാത്രത്തിലുറങ്ങാൻ കൊതിപ്പിക്കുമ്പോൾ അച്ഛന്റെ മുത്തം സംരക്ഷണചൂടിന്റെ സന്ദേശം മനസ്സിൽ നിറയ്ക്കുന്നു
    കൂടപ്പിറപ്പുകളുടെ ചുംബനം ഒരേ രക്തത്തിൽ നിന്ന് ഉടലെടുത്ത്,ഒരേ ഗർഭപാത്രത്തിൽ ഉറങ്ങിയ ബന്ധത്തെ ഊട്ടിഉറപ്പിക്കുന്നു
    ഇണയുടെ ചുംബനം കോരിത്തരിപ്പിച്ചു പ്രണയം കെടാതെ സൂക്ഷിക്കുമ്പോൾ,മക്കൾ തരുന്ന ചുംബനം വാക്കുകൾക്കതീതമാണ്
    കാലങ്ങളായി വേർപിരിഞ്ഞ സുഹൃത്തുക്കൾ കണ്ടുമുട്ടുമ്പോൾ വാരിയെല്ല് ഞെരിയുന്ന ആലിംഗനത്തോട് കൂടി കവിൾ കവിളോടുരസി ഒരുമ്മയുണ്ട്
    ഒടുവിലെത്തുന്ന മൃത്യുവിൻ ചുംബനം ഇനി എങ്ങനെയാണാവോ?
    വാൽ:ഇത്രയും അർത്ഥഭേദമുളള ഒന്നാണ് ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് തീരെ വിലകുറഞ്ഞ ഒന്നായി തരം താഴ്ത്തപ്പെട്ടത്!!!

    സെലിബ്രിറ്റികളുടെ രോദനം

    By: mind waverings On: 3:51 AM
  • Share Post

  • കുട്ടിക്കാലത്തേ ഒരു സെലിബ്രിറ്റിയാവുക സ്വപ്നമായിരുന്നു.വിമാനതാവളം കാണാൻ ആദ്യമായി പോയപ്പോൾ അവിടെ വന്നിറങ്ങിയ സിനിമാനടന് ചുറ്റും ജനങ്ങൾ കൂടിയ ജനപ്രവാഹത്തിൽ നിന്ന് തുടങ്ങിയ ആഗ്രഹം.
    പഠിക്കാൻ അത്ര മിടുക്കൊന്നും പണ്ടേ ഇല്ല ഇനി ഒട്ട് കഷ്ടപ്പെടാനും വയ്യ
    സിനിമയിൽ ഒരു കൈ നോക്കാന്നു വെച്ചാ കണ്ണാടി നോക്കുമ്പോ അത് വരെ കൊഞ്ഞനം കുത്തുന്ന മുഖം!!
    പിന്നെ രാഷ്ട്രീയം,സംഭവം ഉഷാറാ പക്ഷേ ഇതിനിടയിൽ ആരേലും പാല് കാച്ചിന് ഇളനീരുമായി വഴിയിൽ കൈകാട്ടി വിളിച്ചാലോ,വല്ല കൊട്ടേഷൻ പിള്ളേര്
    ഒപ്പം നിന്ന് ഫോട്ടോ വല്ലോം എടുത്തൂച്ചാ പൊടിയും ഇമേജ്.കയ്യില് സോഡാ വാങ്ങിക്കാൻ ചേഞ്ച് തികയാതാവുമ്പോ അടുത്ത് നില്ക്കുന്നവനോട്‌ ഒന്ന് ചോദിച്ചു പോയാ കൈക്കൂലി
    ആട്,തേക്ക്,മാഞ്ചിയം,സോളാർ,ഫ്ലാറ്റ് ഇത്യാദി വഹകൾ ഒക്കെ സെലിബ്രിറ്റിക്ക് ബെസ്റ്റാരുന്നു പക്ഷേ പരസ്യം അച്ചടിക്കാൻ കാശ് പൊലുമില്ലാതെന്ത് ചെയ്യാൻ.
    രാജകുമാരിയെ പോലും ജീവിക്കാൻ സമ്മതിക്കാതെ പിന്തുടർന്ന് അപകടത്തിൽ പെടുത്തുന്ന പാപ്പരാസികൾ.
    ദേഷ്യം പിടിക്കുന്ന ചോദ്യം കേള്ക്കുമ്പോ ഏത് വധേരയായാലും എന്തേലും ഒക്കെ ചെയ്തും പറഞ്ഞും പോവും.
    ഭാര്യ ഉറക്കഗുളിക കഴിച്ച് മരിച്ചാൽ പോലും ശശിയാവുന്ന ഭർത്താക്കൻമാർ.
    സെലിബ്രിറ്റികൾക്ക് രക്ഷ തീരെയില്ലാത്ത ഈ ലോകത്ത് ജനിക്കേണ്ടായിരുന്നു.
    ഉളള കഞ്ഞീം വെള്ളോം കുടിച്ചു വീട്ടുകാർക്ക് മുന്നിൽ സെലിബ്രിറ്റി ആയിരിക്കുന്നതാണ് ബെസ്റ്റ് !!

    നോസ്ടാല്‍ജിയ

    By: mind waverings On: 3:49 AM
  • Share Post
  • മിക്കവാറും ഉറക്കത്തിലേയ്ക്ക് വഴുതുമ്പോൾ നേരേ പോകുന്നത് ആ നെല്ലിമരച്ചോട്ടിലേയ്ക്കാണ്,കുട്ടിക്കാലത്ത് ഉമ്മയുടെ കൈ പിടിച്ച് കൊഴിഞ്ഞു വീഴുന്ന നെല്ലിക്ക പെറുക്കാൻ പോയിരുന്ന അതേ നെല്ലിമരം.
    സ്കൂളിൽ പോയിരുന്ന കുട്ടികൾക്കുള്ള ഇടവഴിയിൽ ആയിരുന്നു അത് നിന്നിരുന്നത്.രാവിലെയും വൈകുന്നെരവും കുട്ടികളുടെ ആരവമായിരുന്നു അതിനുചോട്ടിൽ.
    ഇടവഴി ഉടമ മുൾവേലി കെട്ടി അടച്ചതോട് കൂടി കുട്ടികൾ വരാതായി അതോടെ നെല്ലിമരവും പിണങ്ങി കായ്ക്കാതായി.വെറും നെല്ലി എന്ന പേരും വഹിച്ച് ഇന്നും അവിടെ നില്പുണ്ട്.
    പക്ഷെ സ്വപ്നത്തിലെ എൻറെ നെല്ലിമരത്തിൽ എന്നും നിറയെ കായുണ്ടാവും അതിന് ചോട്ടിൽ നിറയെ കുട്ടികളും!!