"ഗുരുവിനെ നീയെന്ന് ചൊന്നാല്‍,കൊലപാതകത്തിന് സമം"ഈ വാചകം ആരാണ് പറഞ്ഞത് എന്നോര്‍മ്മയില്ല പക്ഷെ ഇന്നത്തെ കാലത്ത് ഗുരുവിനെ നീയെന്ന് ചൊല്ലുക മാത്രമല്ലല്ലോ കൊല ചെയ്യുന്ന ഇടം വരെ എത്തി നില്‍ക്കുകയാണല്ലോ.അടുത്ത കാലത്ത് ചെന്നൈയില്‍ നടന്ന സംഭവം ആരും മറന്നു കാണാന്‍ വഴിയില്ല.
നമ്മുടെ പുരാണേതിഹാസങ്ങള്‍ നമുക്ക് തന്ന നല്ലൊരു പാഠം "ഗുരുവിനെ നിഗ്രഹിച്ചാല്‍ ഒരു കുലം തന്നെ നശിക്കും'എന്നതാണല്ലോ.ഉദാഹരണമായി ദ്രോണഗുരുവിനെ വധിച്ച പഞ്ചപാണ്ടവരുടെ അനുഭവം തന്നെ.കുടുംബം ഒരു വ്യക്തിക്ക് ജന്മംകൊടുക്കുന്നു പക്ഷെ അവനെ സമൂഹത്തിനും അതിലൂടെ രാജ്യത്തിനും ഉപയോഗപ്രദമായ നല്ല മനുഷ്യനായി വാര്‍ത്തെടുക്കുന്നത് തീര്‍ച്ചയായും ഗുരുക്കള്‍ തന്നെയാണ്.
ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈജിപ്തിലെ പിരമിഡില്‍ എഴുതിയിരിക്കുന്ന ഒരു സന്ദേശമുണ്ട് "നിങ്ങള്‍ സമൂഹം അധ്യാപകരെ കരുതണം"ഗുരുക്കന്മാര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കണം എന്നല്ലാതെ മറ്റൊന്നല്ല അതും.ഇത്രയും പറയുമ്പോള്‍ സുകുമാര കവികളെ കുറിച്ച് കൂടി പറയാതെ വയ്യ.ഗുരുവിനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സ്വയം ഉമിത്തീയില്‍ വെന്തു വെണ്ണീര്‍ ആയി കൊണ്ടിരിക്കവേ എഴുതിയതാണല്ലോ പ്രശസ്തമായ സുകുമാര കാവ്യം.
(ഗുരുനിന്ദയുടെ ഫലത്തെ കുറിച്ചൊരു ചെറു കഥ കാവ്യം കുറിക്കുന്നു ..ധാരാളം പോരായ്മകള്‍ ഉണ്ടെന്നറിയാം എന്നാലും.....)
കുരുക്ഷേത്ര യുദ്ധത്തില്‍ നിന്നുള്ളോരീ,
ചെറു ഏട് ഞാന്‍ ഗുണപാഠത്തിനായ് കുറിച്ചിടുന്നു.
ഗുരുവിനെ ഹനിച്ചാല്‍ സ്വയം മാത്രമല്ല,
കുലം തീര്‍ത്തു മുടിയും എന്ന പൂര്‍ണ്ണ സത്യം.
ദ്രോണാചാര്യനാം മഹത്ഗുരു പഠിപ്പിച്ച,
ശിഷ്യരാം നൂറ്റൊന്നു കൌരവരും പിന്നെ പാണ്ഡവരും.
യുദ്ധമുഖതിലായ് കൌരവര്‍ക്കൊപ്പം
പോരാടേണ്ടി വന്നൊരാ ഗുരുവര്യന്‍.
യുദ്ധം ജയിക്കണമെങ്കിലോ പ്രിയഗുരുവിനെ,
വധിക്കണം എന്നുരച്ചു കൃഷ്ണദേവന്‍;
പാണ്ഡവരോട് ചൊന്നോരീ കാര്യം,
കേട്ട് ധര്‍മപുത്രര്‍ ധര്‍മ്മസങ്കടത്തിലായി.
ആശ്വതാമാവാകും ഗുരുപുത്രനാമത്തില്‍,
പേരുള്ളോരാ ഗജവീരന്‍ തന്നുടെ;
മരണവിവരം ഗുരുവോട് ചൊല്ലുവാന്‍,
ധര്‍മ്മിഷ്ട്ടനാം ധര്‍മപുത്രര്‍ മടിച്ചു.
യുദ്ധം ജയിക്കുവാന്‍ ഈ ഒരു വട്ടം,
ധര്‍മ്മം മറക്കണം എന്ന് കണ്ണന്‍.
അത് കേട്ട് വിഷണ്ണനായി ചൊന്നു യുധിഷ്ടിരന്‍;
ആശ്വതാമാഹത കുന്ജര!!തന്‍ ഗുരുവര്യന്‍ കേള്‍ക്കെ.
പ്രിയപുത്രന്‍ തന്‍ മൃത്യുവിന്‍ വാര്‍ത്ത,
ശ്രവിച്ചൊരാ പ്രിയതാതന്‍ തകര്‍ന്നു.
വേദനിക്കുമാ വന്ദ്യ ഗുരുവിനെ,
ധൃഷ്ടദ്യുമ്നൻ തന്‍ വാളാല്‍ അറുത്തു വീഴ്ത്തി.
തുടര്‍കഥകള്‍ ഒന്നോര്‍ത്തു നോക്കൂ,
യുദ്ധം ജയിചിട്ടും എന്തുണ്ടായി കാര്യം.
രാജ്യം ഭരിക്കുവാന്‍ കഴിഞ്ഞിള്ളവര്‍ക്ക്
ഗുരുശാപം തന്നെയാം എന്നുറപ്പ്.
യുദ്ധത്തില്‍ തന്നെ അര്‍ജുന പുത്രനാം,
അഭിമാന്യുവിന്‍ ദാരുണാന്ത്യം.
പിന്നെ ഭരണത്തിന്‍ ഏഴാം നാളിലായി,
തക്ഷക ദംശമേറ്റ് പരീക്ഷിത്തും.
ഒരു കുലം മുഴുവാനായ് വേരറ്റ കഥയിത്,
കഥയല്ല കഥയില്‍ പതിരുമില്ല.
ഗുരുക്കളെ മാനിക്കാത്തവര്‍ക്കെന്നും ,
തകര്‍ച്ച തന്നെ അനുഭവം,ഇത് നിത്യ സത്യം.
0 comments:
Post a Comment