Tuesday, May 29, 2012

Tagged Under:

നിയ്യത്ത്(അവസാന ഭാഗം)

By: mind waverings On: 12:26 PM
  • Share Post

  • പിതാവിന്റെ വേര്‍പാട് സൗജയെ തീര്‍ത്തും അനാഥയാക്കി.ഉമ്മ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നത് കൊണ്ട് ആ ഒരത്താണിയും അവള്‍ക്കു നഷ്ട്ടപ്പെട്ടിരുന്നു.പിന്നെയുണ്ടായിരുന്നത് രണ്ടു ആങ്ങളമാര്‍.

    മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് അക്ബറിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വാപ്പയുടെ സുഹൃത്ത് വെളിപ്പെടുത്തിയത്."അദ്ദേഹത്തിന് ദുബായില്‍ വേറൊരു കുടുംബം ഉണ്ടെത്രെ,അതില്‍ ഒരു കുട്ടിയും"!!!

    താന്‍ ചതിക്കപ്പെട്ടു എന്നറിഞ്ഞ സൗജ തകര്‍ന്നു പോയി."അതെ അക്ബര്‍ മനപ്പൂര്‍വം തന്നെയും കുടുംബത്തെയും ചതിച്ചതായിരുന്നു.സാമ്പത്തിക ഭദ്രതയില്ലാതിരുന്ന അക്ബര്‍ തന്നെ വെറും ഒരു ഏണി ആയായിരുന്നോ കരുതിയിരുന്നത്."?

    കോളേജ് പഠന കാലത്തെ സഹപാടി കാമുകിയായപ്പോള്‍,സ്വന്തമാക്കാന്‍ വേണ്ടി ;സാമ്പത്തികനില ഭദ്രമാക്കെണ്ടിയിരുന്നല്ലോ?എല്ലാം താന്‍ മുഖേനെ നേടിയെടുത്തപ്പോള്‍,അയാള്‍ തന്റെ കാമുകിക്ക് ജീവിതം നല്‍കി.താനോ വെറുമൊരു ഉപഭോഗവസ്തു.കാര്യം നേടി കഴിഞ്ഞു ദൂരെ വലിച്ചെറിയുന്ന കരിവേപ്പിലക്ക് സമം..!!!!!

    വാപ്പയില്ലാത്ത ലോകത്ത് അവള്‍ സ്വയം തീര്‍ത്ത ഒരു തുരുത്തിലേക്ക് ഉള്‍വലിഞ്ഞു."ഒരു സ്ത്രീക്ക് അന്തസ്സും,സുരക്ഷിതത്വവും,സന്തോഷവും ഉണ്ടാവണമെങ്കില്‍ പിതാവ്,അല്ലെങ്കില്‍ സ്നേഹവാനായ ഭര്‍ത്താവ്,അതുമല്ലെങ്കില്‍ പ്രായപൂര്‍ത്തിയായ മകന്‍ വേണം.ഇത് മൂന്നും ഇല്ലാത്തവള്‍ യത്തീം തന്നെ,തീര്‍ത്തും".

    പിന്നെ തുടര്‍ന്നുള്ള ജീവിതം യാന്ത്രികമായിരുന്നു എന്ന് പറയാം.അവളുടെയും കുട്ടികളുടെയും സംരക്ഷണ ബാധ്യതയാകുമെന്ന് കരുതിയാകണം ആങ്ങളമാര്‍ അവരെ ഒറ്റക്കാക്കി വേറെ വീടുകളില്‍ താമസമാക്കി.നിത്യ ചിലവുകള്‍ക്ക് വരെ ബുദ്ധിമുട്ടിയ നാളുകള്‍.

    "താന്‍ ഉയര്‍ത്തെഴുന്നേറ്റെ മതിയാകൂ,തന്നെ അരുമ മക്കള്‍ക്ക്‌ വേണ്ടി."ഈ മന്ത്രം അവളെ ഉത്തേജിപ്പിച്ചു.ചെറുപ്പത്തില്‍ തയ്യല്‍ പഠിച്ചിരുന്നത് ഉപകാരമായി.അടുത്തുള്ളവര്‍ക്കൊക്കെ തയ്ച്ചു നല്‍കി കിട്ടിയ ചെറിയ തുകകള്‍ അവള്‍ക്കു വലിയ ആശ്വാസം നല്‍കി.

    ഒപ്പം അടുത്തുള്ള കുട്ടികള്‍ക്കായി തയ്യല്‍ ക്ലാസ്സും തുടങ്ങി.പോകെ പോകെ തരക്കേടില്ലാത്ത ഒരു തയ്യല്‍ യൂണിറ്റായി അതിനെ വളര്‍ത്തി എടുക്കാന്‍ സൌജക്ക് കഴിഞ്ഞു.

    മക്കളെ ആരുടേയും മുന്നില്‍ തല കുനിക്കാതെ അന്തസ്സായി മിടുക്കരാക്കി വളര്‍ത്തി എടുത്തു.ഇതിനിടയില്‍ ഒരിക്കല്‍ പോലും അക്ബര്‍ അവളെയോ മക്കളെയോ അന്വേഷിച്ചു പോലുമില്ല."വേണ്ടല്ലോ,അതിന്റെ ആവശ്യം ഇല്ലല്ലോ"

    സീനുമോള്‍ വിളിക്കുന്നത്‌ പോലെ തോന്നിയപ്പോഴാണ് സൌജ വര്‍ത്തമാനത്തിലേക്ക് തിരികെ മടങ്ങി എത്തിയത്.മോള്‍ നന്നേ ക്ഷീണിച്ചിരിക്കുന്നു.തന്റെ അവസ്ഥ കണ്ടുള്ള സങ്കടം ആവാം കാരണം.

    വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് വിദേശത്ത് ആണവള്‍.അവളെ ജീവന് തുല്യം സ്നേഹിക്കുന്നു അവളുടെ മുനീര്‍.ഉമ്മയുടെ ദൌര്‍ഭാഗ്യങ്ങള്‍ മക്കളെ പിന്തുടരാതിരുന്നെങ്കില്‍.....!!!!

    ഈ  അവസരത്തില്‍ താന്‍ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്‌.?അക്ബറിനെ കാണാന്‍ ആഗ്രഹിച്ചതെന്തിന്?വേണ്ടാ,തന്നെ ആവശ്യമില്ലാത്തവരെ തനിക്കും വേണ്ട.
    തന്റെ ജീവിതത്തിലെ നിയ്യത്ത് ഈ പോന്നുമക്കളെ അന്തസ്സോടെ വളര്‍ത്തിയെടുക്കുക എന്നത് മാത്രമായിരുന്നു.അത് താന്‍ നൂറു ശതമാനം ആത്മാര്‍ഥതയോടെ നിര്‍വഹിച്ചു.അവരുടെ ഉയര്‍ച്ചകളില്‍ സ്നേഹ സാന്നിധ്യമായി മാറാന്‍ പടച്ചോന്‍ തൌഫീക്ക് തന്നൂ.

    "ആ ഒരു ശക്തി കൂട്ടിന് ഉള്ളപ്പോള്‍ ഈ ഭൂലോകത്ത് ആരാണ് യത്തീം?"

    3 comments:

    1. നന്നായിരിക്കുന്നു നീണ്ടകഥ.
      "ആ ഒരു ശക്തി കൂട്ടിന് ഉള്ളപ്പോള്‍ ഈ ഭൂലോകത്ത്
      ആരാണ് യത്തീം?"
      ആശംസകളോടെ

      ReplyDelete
      Replies
      1. ഹൃദയസ്പര്‍ശിയായ നല്ലൊരു കഥ ..!ഭാവുകങ്ങള്‍'..!

        Delete