Monday, September 21, 2015

Tagged Under:

യാത്ര

By: mind waverings On: 10:54 PM
  • Share Post
  • എല്ലാ യാത്രകളുടെയും തുടക്കം ആകാംക്ഷയോടെ ആയിരിക്കും.മടക്കം എന്തോ നഷ്ടപ്പെട്ടെന്ന പോലെയും.
    എത്ര നാൾ കൂടി ആഗ്രഹിച്ച ട്രിപ്പ്‌ ആയിരുന്നു ഇത്.തമ്പാനൂര് നിന്ന് ട്രെയിൻ കയറുമ്പോൾ മനസ്സ് സന്തോഷത്താൽ തുടി കൊട്ടുകയായിരുന്നു.അഞ്ജലി ഷൊർന്നൂരിൽ കാത്ത് നില്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.അവളുമൊത്ത് അമ്മയെ കാണാൻ പോകണം.അനുഗ്രഹം വാങ്ങണം എന്നിട്ട് വേണം ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ.
    രണ്ടാളും അനാഥരായത് കൊണ്ട് കെട്ട് പാടുകൾ മറ്റൊന്നുമില്ലല്ലോ.എന്നാലും അമ്മയുടെ കുഴിമാടത്തിൽ പോയ്‌ അനുഗ്രഹം വാങ്ങിയാലെ സമാധാനം കിട്ടൂ.
    ട്രെയിൻ തമ്പാനൂര് നിന്ന് പുറപ്പെട്ടപ്പോൾ ഋഷി ഉറങ്ങി പോയി.ഇടയ്ക്കെപ്പോഴോ ഉണർന്നപ്പോൾ എതിർ സീറ്റിൽ ഒരു ചെറിയ പെണ്‍കുട്ടി,കഷ്ടിച്ച് ഒന്പത് വയസ്സ് വരും.ഈ കുട്ടി ഒറ്റയ്ക്കാണോ യാത്രയിൽ.അവൻ അതിശയിച്ചു.
    രാത്രി സമയമായത് കൊണ്ട് പുറത്തെ വണ്ടി അനക്കത്തിനൊപ്പം അവളുടെ മുഖത്ത് മിന്നി മറയുന്ന നിഴലുകൾ നോക്കി ഇരിക്കാൻ കൌതുകം തോന്നി.
    ആകാംക്ഷ സഹിക്കാൻ വയ്യാതെ അവളോട് സംസാരിക്കാൻ ഋഷി തീരുമാനിച്ചു.
    "മോൾ ഒറ്റയ്ക്കാണോ"
    അവൾ അവനു നേരെ മുഖം തിരിച്ചു.നിറഞ്ഞൊഴുകിയ രണ്ട് കണ്ണുകൾ ആണ് അവന് കിട്ടിയ മറുപടി.
    പിന്നൊന്നും ചോദിക്കാനവന് തോന്നിയില്ല.
    അവൻ പിന്നെയും ഉറക്കത്തിലേയ്ക്ക് ഊളിയിട്ടു.
    ഇടയ്ക്കെന്തോ ഒച്ച കേട്ടാണ് അവൻ ഉണർന്നത്.നോക്കുമ്പോൾ ആ കുട്ടി വാതിലിനു നേരെ നടക്കുന്നതും അവിടെ നിന്ന് അപ്രത്യക്ഷമാകുന്നതുമാണ് അവൻ കണ്ടത്.കുട്ടി പുറത്തേയ്ക്ക് ചാടിയതായി അവനു മനസ്സിലായി.
    അവൻ പെട്ടെന്ന് അപായ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി.ആരൊക്കെയോ ഓടി വന്നു.കിതപ്പിനിടയിൽ അവൻ എങ്ങനെയൊക്കെയോ കാര്യം പറഞൊപ്പിച്ചു.
    ടീ ടീ യാണ് അവനോട് വിവരം പറഞ്ഞത്.അത് കേട്ടവൻ നടുങ്ങിപ്പോയി.
    ആദ്യമായി ആ ട്രെയിനിൽ ,സെപ്റ്റംബർ അഞ്ചിന് ആ വഴിക്ക് പോകുന്ന പലർക്കും ഉണ്ടായ അനുഭവമായിരുന്നു അത്.പന്ത്രണ്ടു വർഷം മുന്പ് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചൊരു കൊച്ചു പെണ്‍കുട്ടിയുടെ ഓർമ്മദിവസംആയിരുന്നന്ന്!!

    2 comments:

    1. ശ്ശോ!!!!!!!!! കുട്ടിപ്രേതം

      ReplyDelete
    2. പേടിപ്പിച്ചു കളഞ്ഞല്ലോ???

      ReplyDelete